പതിനാറുകാരിക്ക് പ്രണയം രണ്ടു കുട്ടികളുടെ അച്ഛനോട്;  വീട്ടുകാർ എതിർത്തിട്ടും ഇരുവരും പ്രണയം തുടർന്നു; ഭാര്യയേയും കുട്ടികളെയും മറന്ന് കാമുകിയേയും കൊണ്ട് ട്രെയിനുമുന്നിൽ ചാടി യുവാവ്

ഹരിപ്പാട്: കരുവാറ്റയില്‍ രണ്ടു കുട്ടികളുടെ പിതാവായ യുവാവും 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. ചെറുതന തെക്ക് കണ്ണോലില്‍ ശ്രീജിത്ത് (38), പള്ളിപ്പാട് നടുവട്ടം കാട്ടില്‍ ചിറയില്‍ രവീന്ദന്ദ്രന്‍ നായര്‍-വിമല ദമ്പതികളുടെ മകളും ഹരിപ്പാട് ബോയ്‌സ് ഹൈസ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ദേവിക (16) എന്നിവരാണു മരിച്ചത്.

ഇന്നലെ രാവിലെ 11:30 ഓടെ കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനിലായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം നോര്‍ത്ത് അമൃത്സര്‍ എക്‌സ്പ്രസാണ് ഇരുവരേയും ഇടിച്ചത്.ബൈക്കിലെത്തിയ ഇവര്‍ സ്‌റ്റേഷനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്തശേഷം ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോര്‍മില്‍ നിന്നു ട്രെയിന്‍റെ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപൂര്‍വം ചില പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ട്രെയിന്‍ കാത്തുനിന്ന ഇവര്‍ ട്രാക്കിനോട് അടുത്തുവരുന്നതു കണ്ട് ചാടല്ലെയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും അപ്പോഴേക്കും ട്രെയിന്‍ ഇവരെ ഇടിച്ച തെറിപ്പിച്ചതായി ഗേറ്റ് കീപ്പര്‍ പറഞ്ഞു.

ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തലയടക്കം ചിതറിപ്പോയതിനാല്‍ ഇരുവരെയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ് ട്രാക്കില്‍ വലിയ വളവുകളൊന്നും ഇല്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് ദൂരെനിന്നു തന്നെ ശ്രീജിത്തും പെണ്‍കുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനം.

ട്രെയിന്‍ ഇടിച്ച വിവരം ലോക്കോ പൈലറ്റ് ആലപ്പുഴയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംഭവത്തത്തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റോളം പിടിച്ചിട്ടിരുന്നു.വിവാഹിതനായ ശ്രീജിത്ത് രണ്ടു മക്കളുടെ പിതാവാണ്. വിദ്യാര്‍ഥിനിയുമായി സ്റ്റേഷനിലേക്ക് എത്താന്‍ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്‍റെ അടുത്ത ബന്ധുവിന്‍റേതാണ്. ദേവികയുടെ സഹോദരന്‍ വൈശാഖ്.സംസ്‌കാരം ഇന്ന് വൈകിട്ട്.

Related posts

Leave a Comment