കടലിന്‍റെ നിറം മാറുന്നു; വളരെ ഗൗരവത്തോടെ കാണണമെന്ന് ഗവേഷകർ

കടൽത്തീരത്ത് സമയം ചിലഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. കടലിൽ കുളിക്കാനും തിരയെണ്ണാനും മുത്തും ചിപ്പിയുമൊക്കെ ശേഖരിക്കാനും മണൽത്തരികൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കാനുമൊക്കെ നല്ല രസമാണ്. എന്നാൽ പുറമേ കാണുന്ന രസം ചില സമയങ്ങളിൽ കടലിനു ഇല്ല. സുനാമി വന്നപ്പോൾ കടലിന്‍റെ ക്ഷോഭം നമ്മൾ കണ്ടതാണ്. ചിലനേരങ്ങളിൽ അതിശക്തിയായി വിശിയടിക്കുന്ന തിര ചിലപ്പോൾ നമ്മുടെ ജീവൻ തന്നെ എടുക്കാൻ സാധ്യതയുണ്ട്.

ഇപ്പോഴിതാ കടലിന്‍റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നതായി ഗവേഷണ പഠനം. കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് ഇത്തരത്തില്‍ കടും നിറമായി മാറിയത്. ഭൂമിയിലെ മുഴുവൻ കടലിന്‍റെ ഏതാണ്ട് 21 ശതമാനം നിറമാറ്റം സംഭവിച്ചെന്നാണ് ഗവേഷണ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

സാറ്റലൈറ്റ് ഡാറ്റയും ഓഷ്യനിക് മോഡലുകളെയും അടിസ്ഥാനപ്പെടുത്തി 2003 മുതല്‍ 2022 വരെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. കടലിൽ പ്രകാശം കടന്ന് ചെല്ലുന്ന ഫോട്ടിക് സോണിലുണ്ടാകുന്ന മാറ്റമാണ് ഈ നിറം മാറ്റത്തിന് കാരണം. സമുദ്രത്തില്‍ സൂര്യപ്രകാശമെത്തുന്ന ഈ പ്രദേശങ്ങളിലാണ് സമുദ്രത്തിലെ 90 ശതമാനം മത്സ്യങ്ങളും ജീവിക്കുന്നത്. സമുദ്രത്തിലെ ഫോട്ടിക് സോണിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും മത്സ്യങ്ങൾ അടക്കമുള്ള സമുദ്ര ജീവികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

Related posts

Leave a Comment