രാജാക്കാട്: തുടര്‍ച്ചയായ പതിനാലാം വര്‍ഷവും നിര്‍ധന കുടുംബങ്ങളില്‍ ഓണക്കോടിയും ഓണക്കിറ്റും എത്തിച്ചുനല്‍കി പൊതുപ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിലാണ് കിടപ്പുരോഗികള്‍ക്കടക്കം ഓണക്കിറ്റും ഓണക്കോടിയും നല്‍കിയത്. 14വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരിക്കുമ്പോഴാണ് ഓണക്കാലത്ത് ഓണക്കിറ്റ് നൽകിത്തുടങ്ങിയത്. പതിനാല് കുടുംബങ്ങളില്‍ സഹായമെത്തിച്ചായിരുന്നു തുടക്കം. ഇന്നത് 60ലേറെ കുടുംബങ്ങളിലേക്ക് എത്തുന്നുണ്ട്. വീടുകളില്‍ നേരിട്ടെത്തി ഓണക്കോടിയും കിറ്റുകളും വിതരണം നടത്തി. വ്യാപാരികളുടെയും മറ്റും സഹായത്തോടെയാണ് ഇത്തവണ ഓണക്കിറ്റും ഓണക്കോടിയും നൽകുന്നതെന്ന് ജോഷി പറഞ്ഞു. ജോഷിയോടൊപ്പം ജോയി തമ്പുഴ, അർജുൻ ഷിജു എന്നിവവരും ഉണ്ടായിരുന്നു.
Read MoreTag: onam 2025
ഇന്ന് പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണം… പൂക്കളമിടാം അണിഞ്ഞൊരുങ്ങാം… ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദം
കോട്ടയം: ഇന്ന് ഏവര്‍ക്കും പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണം. ഓണപ്പുടവയണി ഞ്ഞും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ച് പൊന്നോണത്തെ വരവേല്‍ക്കും. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ പൊന്നോണസദ്യ ഒരുക്കും. തുമ്പപ്പൂച്ചോറും പത്തിരുപതുകൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്റെ കേരളത്തനിമ ഒന്നു വേറെയാണ്. നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിവേണം മനോഹരമായ പൂക്കളമൊരുക്കാന്. കുളിച്ചൊരുങ്ങി കസവ് നെയ്ത മുണ്ടും സാരിയും അണിയുമ്പോഴാണ് ഓണപ്രഭയുടെ പ്രതീതിയുണ്ടാകുക. അടുക്കളവട്ടത്തില്‍ ചിരിവര്ത്തമാനങ്ങളുമായിരുന്നാണ് അരിഞ്ഞും അരച്ചും പെറുക്കിയും ഓണസദ്യ ഒരുക്കുക. പ്രായഭേദമെന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദമാണ്. ഉപ്പേരിയും ശര്‍ക്കരവരട്ടിയും പപ്പടവും പായസവും തിരുവോണത്തിന്റെ കേരളരുചിയാണ്.
Read Moreമലയാളികളുടെ ഓണത്തിന് തുമ്പപ്പൂ ചോറും കറിയും വിളമ്പാൻ മറുനാടൻ തൂശനില തയാർ
കോട്ടയം: ഓണസദ്യ അടുക്കളയില്‍ തയാറാക്കിയാലും വിളമ്പാന്‍ തൂശനിലയില്ലാത്തവര് നഗരങ്ങളിലും വാടകവീടുകളിലും ഫ്ലാറ്റുകളിലും ഏറെപ്പേരാണ്. ഉത്രാടത്തിനും പൊന്നോണത്തിനും തൂശനില വാങ്ങാന്‍ മാത്രം മാര്‍ക്കറ്റില്‍ എത്തുന്നവരുണ്ട്. അടയുണ്ടാക്കാനും ഇലയ്ക്ക് ആവശ്യക്കാര്‍ ഏറെപ്പേരാണ്. ഉപ്പേരി, ശര്‍ക്കരവരട്ടി, അച്ചാര്‍, കാളന്, മധുക്കറി, തോരന്‍, അവിയല്‍, ഓലന്‍, പരിപ്പ്, സാമ്പൂര്‍, പുളിശേരി, പഴം, പായസം എന്നിങ്ങനെ നീളുന്നതാണ് ഓണസദ്യ. ഓണസദ്യ രുചികളുടെ വൈവിധ്യമാണെന്നിരിക്കെ തൂശനിലയില്‍ ഉപ്പു മുതല്‍ വിളമ്പിയാല്‍ വിഭവങ്ങളുടെ രുചിയും ഗുണവും ഒന്നു വേറെതന്നെ. വാഴയിലകളില്‍ ഞാലിപ്പൂവന് ഇലയാണ് ഏറ്റവും കേമം. ഇത്തവണയും സദ്യവട്ടത്തിലെ വിഭവങ്ങള്‍ക്കൊപ്പം ഓണത്തിന് ഇലയും അതിര്‍ത്തി കടന്നുവരികയാണ്. കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, കമ്പം, തേനി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നാണു വാഴയില എത്തുന്നത്. ഇന്നലെയും രണ്ടു ലോഡ് വാഴയില കോട്ടയം മാര്‍ക്കറ്റിലെത്തി. വാഴയിലയ്ക്കുമുണ്ട് മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും. പാലക്കാട്, മണ്ണാര്‍ക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് പരിമിതമായി മാത്രം നാടന്‍ വാഴയില എത്തുന്നുണ്ട്. ഇവിടങ്ങളില്‍…
Read Moreപായസമില്ലാതെ എന്ത് ഓണം? ഓണശർക്കരയുടെ തിരക്കിൽ കല്ലിട്ടുനടയിലെ ശർക്കരശാല
പായസമില്ലാതെ എന്ത് ഓണം? അരിപ്പായസമോ അരിയടയോ ആവട്ടെ ശര്‍ക്കര കൂടിയേ തീരൂ. ഒാണക്കാലമായതോടെ കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കല്ലിട്ടുനടയിലെ ശര്ക്കരനിര്മാണപ്പുരയില് തിരക്കാണ്. ലൈവ് തട്ടുകട, ലൈവ് കഫേ, ലൈവ് അടുക്കള എന്നൊക്കെ പറയുന്നതുപോലെ ഇവിടെ കരിമ്പ് ആട്ടി നീരു തിളപ്പിച്ചാറ്റി ശര്‍ക്കര ഉരുട്ടി പാകമാക്കുന്നതു ലൈവായി കാണാം, ശർക്കരയും വാങ്ങാം. ഏറുമാനൂര്‍ കുഞ്ചറക്കാട്ടില്‍ ജോസ് കെ. ഏബ്രഹാമാണ് കഴിഞ്ഞ ആറു വര്‍ഷമായി ഇവിടെ നാടന്‍ ശര്‍ക്കര നിര്‍മാണവും വിപണനവും നടത്തുന്നത്. സ്വന്തമായി എട്ടേക്കറിലും പാട്ടത്തിനെടുത്ത 16 ഏക്കറിലുമാണ് കൃഷി. കൂടാതെ, സര്‍ക്കാര്‍ കരിമ്പുഫാമില്നിന്നു കരിമ്പ് വാങ്ങുന്നുണ്ട്. മായമില്ലാതെ പൂര്‍ണമായി ജൈവമധുരമുള്ള ശര്‍ക്കരയാണ് ഇവിടെ തയാറാക്കുന്നത്. ശർക്കര അത്ര എളുപ്പമല്ല പാടത്തുനിന്നു വെട്ടിയ കരിന്പ് റോളറില്‍ കയറ്റി ജൂസെടുത്ത് വെള്ളം ബാഷ്പീകരിച്ച തിളപ്പിക്കും. 100 ലിറ്റര്‍ ജൂസ് ബാഷ്പീകരണം നടക്കാന്‍ നാലു മണിക്കൂറോളം വേണ്ടിവരും. തിളപ്പിക്കുന്നതിനു കരിമ്പിന് ചണ്ടികളും വിറകുമാണ്…
Read Moreആടിവാ കാറ്റേ…
ഓണം വൈബ്…
ആർപ്പോയ്… ഇർറോ: കസവിൽ മിന്നും പൊന്നോണം
കോട്ടയം: പൊന്നോണക്കാലത്ത് കേരളം കസവണിയുന്നു. കസവുസാരിയും കസവില്‍ അലങ്കരിച്ച ബ്ലൗസും, കസവു പാവാടയും ബ്ലൗസും. തുണക്കടകളില് മാത്രമല്ല വഴിയോരങ്ങളിലും കസവുടയാടകളുടെ വ്യാപാരം തകൃതിയാണ്. കസവ് അലങ്കാരമുള്ള മുണ്ടുകളും ഷര്‍ട്ടുകളും കുര്‍ത്തയുമാണ് ആണ്‍വേഷം. കസവുസാരിയും സെറ്റുസാരിയും ദാവണിയുമൊക്കെയായിട്ടാണ് സ്ത്രീകള്‍ ഓണത്തെ കളര്‍ഫുള്ളാക്കുന്നത്. ഓണത്തിളക്കമായ ഈ വേഷങ്ങള്‍ കേരളത്തിന്റെ വസ്ത്രഗാമങ്ങളായ ബാലരാമപുരം, കുത്താമ്പുള്ളി എന്നിവിടങ്ങളില്‍നിന്നൊക്കെയാണ് എത്തുന്നത്. ഓരോ ഓണക്കാലത്തും ഈ രണ്ടു നെയ്ത്തുഗ്രാമങ്ങളിലെയും നിരവധി തൊഴിലാളികളുടെ ജീവിതത്തിനുകൂടിയാണ് മലയാളികള്‍ നിറംപകരുന്നത്. ലക്ഷക്കണക്കിനു രൂപയുടെ കൈത്തറി വസ്ത്രങ്ങളാണ് ഓണവിപണിയില്‍ വിറ്റഴിയുന്നത്. കഴിഞ്ഞ വർഷം 100 കോടിയുടെ കച്ചവടമാണ് ഓണത്തിനു മാത്രം ലഭിച്ചത്. ഇക്കുറി വരുമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് നെയ്ത്തുഗ്രാമങ്ങള്‍. മറ്റു സംസ്ഥാനത്തേക്കും വിദേശരാജ്യങ്ങളിലേക്കും ഇവിടെനിന്നും കയറ്റുമതി ഓര്‍ഡറുമുണ്ട്. ഭാഗികമായി കളര്‍ മുക്കിയ ഡൈ ആന്‍ഡ് ഡൈ ഇനങ്ങളും അജ്റക് അരികു ചാര്‍ത്തിയ ഇനങ്ങളുമാണ് ഇത്തവണത്തെ ഓണ ട്രെന്‍ഡ്. ഇവയിലെ ദാവണി, സെറ്റ്…
Read Moreതൂശനിലയില്ലാതെ എന്തു സദ്യ? ലോഡു കണക്കിനു തൂശനിലയുമായി ഈറ്റയ്ക്കകുന്നേല്‍ ഫാംസ്
കോട്ടയം: ഓണസദ്യയുണ്ണാന്‍ ഓന്നാന്തരം തൂശനിലയുമായി ഈറ്റയ്ക്കകുന്നേല്‍ ഫാംസ്. കഴിഞ്ഞ 18 വര്‍ഷമായി തമിഴ്നാട്ടില്‍ വാഴയില കൃഷിയും പച്ചക്കറി കൃഷിയും നടത്തിവരുന്ന പാലാ ഭരണങ്ങാനം ഈറ്റയ്ക്കകുന്നേല്‍ പ്രമോദ് ഫിലിപ്പിന്റെ ഫാമില്‍നിന്ന് ഓണത്തിനായി ലോഡു കണക്കിനു വാഴയിലകളാണ് കേരളത്തിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തഞ്ചാവൂര്‍, ആലകുളം കര്‍ണാടകയിലെ ചിക്കമംഗ്ളൂരു എന്നിവിടങ്ങളിലാണ് പ്രമോദ് ഏക്കറുകണക്കിനു തോട്ടം പാട്ടത്തിനെടുത്ത് വാഴയില കൃഷി ചെയ്യുന്നത്. ഹോട്ടലുകള്‍, കോളജുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ ഓണസദ്യക്കായി വാഴയിലകള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ കല്യാണസദ്യക്കായി കാറ്ററിംഗ് സ്ഥാപനങ്ങളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് അഞ്ചു ലക്ഷത്തോളം വാഴയിലകള്ക്കാണ് ഇതുവരെ പ്രമോദിന് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന വിപണി. ഒരു വാഴയില നാലുരൂപയ്ക്കാണ് വില്പന. ഞാലിപൂവന് വാഴയിലകളാണ് സദ്യക്കായി ഉപയോഗിക്കുന്നത്. ഏത്തവാഴയില പെട്ടന്ന് പൊട്ടിപ്പോകുന്നതിനാലും പാളയംതോടന്‍ വാഴയിലയ്ക്ക് കട്ടി കൂടുന്നതിനാലും ഉപയോഗിക്കില്ല. വാഴ നട്ടു…
Read Moreനമ്മുടെ പൂക്കളം തമിഴര്‍ക്കു പണക്കളം
കോട്ടയം: ഇന്ന് അത്തം. ഓണപ്പൂക്കളമൊരുക്കാന്‍ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പൂപ്പാടങ്ങളില്‍നിന്നു പൂക്കളെത്തിത്തുടങ്ങി. കമ്പം, തേനി, ശീലയംപെട്ടി, ചിന്നമന്നൂര്‍, തോവാള, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് മധ്യകേരളത്തിലേക്ക് പൂക്കള്‍ കൂടുതലായി എത്തുന്നത്. തൃശൂര്‍ മുതല്‍ വടക്കോട്ട് ഗുണ്ടല്പെട്ടില്നിന്നും ബന്ദിപ്പൂരില്‍ നിന്നും പൂക്കളെത്തും. കാണം വിറ്റും ഓണം കൊള്ളണം എന്നാണ് കേരളത്തിലെ ചൊല്ല്. എന്നാല്‍ ഓണം തമിഴര്‍ക്ക് അവരുടെ പൂക്കള്വിറ്റ് പണം നിറയ്ക്കുന്ന വേളയാണ്. ഓണവിപണിക്കായി കമ്പത്തെയും ശീലയംപെട്ടിയിലെയും പൂപ്പാടങ്ങള്‍ ഒരുങ്ങി നില്‍ക്കുകയാണ്. തേനി ജില്ലയിലെ ശീലയംപെട്ടിയിലും കമ്പത്തുമാണ് വന്‍തോതില്‍ പൂകൃഷി ചെയ്തിരിക്കുന്നത്. ജമന്തി, ബന്തി, വാടാമുല്ല, അരളി എന്നിവയാണ് പ്രധാനം. മഴ തോര്‍ന്ന് കാലാവസ്ഥ അനുകൂലമായ അതിരറ്റ ആഹ്ലാദത്തിലാണ് തമിഴ്നാട്ടിലെ പൂകര്‍ഷകര്‍. ഓണത്തിനോടനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ശീലയംപെട്ടിയിലും ചിന്നമന്നൂരിലും ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്. ഇപ്പോള്‍ വില്‍ക്കുന്ന പൂക്കളെല്ലാം ഓണം അടുക്കുമ്പോള്‍ ഇരട്ടി വിലയാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജമന്തി -80, വെള്ള…
Read Moreഓണം വന്നേ… മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ അത്തച്ചമയഘോഷയാത്ര
തൃപ്പൂണിത്തുറ: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ അത്താഘോഷം തുടങ്ങി. കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് ജനായത്ത ഭരണത്തിലെ അത്തം ഘോഷയാത്ര രാജവീഥിയിലേയ്ക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അത്തം നാളില്‍ തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. ചമയാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് പിന്നാലെ അത്തപ്പതാക ഉയര്‍ന്നതോടെ അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അമിട്ടുകള്‍ ആകാശത്തേയ്ക്കുയര്‍ന്നു. അത്തം നഗറില്‍ വേഷമിട്ട് നിന്ന കലാരൂപങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ ആദ്യ ചുവടുകള്‍ വച്ചതോടെ അത്തം നഗര്‍ വര്‍ണക്കടലായി. ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും നെട്ടൂര്‍ തങ്ങളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞതോടെ വര്‍ണ മനോഹരമായ അത്തം ഘോഷയാത്ര നഗരത്തിലേയ്ക്കിറങ്ങി. മൂവായിരത്തിലധികം കലാകാരന്മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കിയത്. മഹാബലി, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, നകാര, പല്ലക്ക്, പുലികളി, കളരിപ്പയറ്റ്, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങള്‍, തകില്,…
Read More