സ്വീറ്റി, സീമ, സരസ്വതി, വിമല…ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ വച്ച് ഹരിയാനയിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയ പേരുകളാണ്. അങ്ങനെ 25 ലക്ഷം കള്ളവോട്ടുകൾ. ആരോപണങ്ങൾ വ്യാജമെങ്കിൽ രാഹുലിനെ ജയിലിലടയ്ക്കണം. അല്ലെങ്കിൽ..? പറഞ്ഞതു വ്യാജമാണെങ്കിൽ രാഹുൽ ഗാന്ധി, അല്ലെങ്കിൽ, ജനാധിപത്യത്തെ അട്ടിമറിച്ചവർ അഴിയെണ്ണണം. പ്രതിപക്ഷ നേതാവ് ഒന്നിനു പിറകെ മറ്റൊന്നായി പുറത്തുവിട്ട വോട്ടുകൊള്ള ആരോപണങ്ങളിൽ ഏറ്റവും പുതിയതാണ് ഹരിയാനയിലേത്. 25 ലക്ഷം വോട്ടുകൾ കവർന്നത്രേ. അതിനർഥം, ഓടു പൊളിച്ചിറങ്ങിയവരാണ് ഹരിയാനയിലും അധികാരത്തിലുള്ളത് എന്നാണ്. കോടതിയെയും പ്രതിപക്ഷത്തെയും ആട്ടിപ്പായിച്ച് ബിജെപി സ്വന്തമായി കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തെരഞ്ഞെടുപ്പുകളാണ് സംശയനിഴലിലായത്. ഇത്തവണയും കമ്മീഷനു തൃപ്തികരമായ മറുപടിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വ്യാജ സർക്കാരുകളാൽ ഭരിക്കപ്പെടുകയാണെന്ന സംശയം ബലപ്പെടുകയാണ്. തെരഞ്ഞെടുപ്പിനു മുന്‍പേ വിവാദമായ വോട്ടർപട്ടികയുമായി ബിഹാർ ഇന്ന് ഒന്നാം ഘട്ട വോട്ടിനായി പോളിംഗ് ബൂത്തിലാണ്. പലരുടെയും പേരുകൾ പട്ടികയിൽ ഉണ്ടാകുമോ?…
Read MoreTag: rd-editorial
മമ്മൂട്ടി; താങ്കളൊരു മനുഷ്യനാണോ?
അഭിനയത്തിൽ നടീനടന്മാർ സ്വന്തം പേരുള്ള ദേഹം വെടിയുന്പോഴാണ് അനശ്വര കഥാപാത്രങ്ങളുണ്ടാകുന്നത്. പൂർണതയുടെ അത്തരം മുഹൂർത്തങ്ങളിൽ കാണികളും രൂപാന്തരം പ്രാപിക്കും. അവർ മുഖഭാവം മാറ്റുക മാത്രമല്ല, സംഭാഷണങ്ങളും ചമയ്ക്കും. നേരിയ വെളുപ്പിൽ തെളിഞ്ഞൊരു നിഴലായി ഭയപ്പെടുത്തിക്കൊണ്ടിരിക്കെ കൊടുമൺ പോറ്റി ഒരു വെളിപ്പെടുത്തൽ നടത്തി: “ഇത് ഭ്രമയുഗാ… കലിയുഗത്തിന്റെ ഒരു അപഭ്രംശം. ” അപ്പോൾ കഥാപാത്രാവിഷ്ടരായ പ്രേക്ഷകർ സിനിമയുടെ ഭാഗമായി തിരിച്ചുചോദിച്ചു: “ഇയാളൊരു മനുഷ്യനാണോ?” പൈശാചികമായൊരു ചിരിയോടെ അതിനുത്തരം പറഞ്ഞിട്ടാണ് പോറ്റി സിനിമയ്ക്കു തീയിടുന്നത്. ‘ഭ്രമയുഗ’ത്തിൽ പോറ്റിയായി വേഷമിട്ട മമ്മൂട്ടിക്കു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നു. പോറ്റിക്കു മുന്‍പ് അംബേദ്കർ, പൊന്തൻമാട, പഴശി രാജ, വിധേയനിലെ ഭാസ്കര പട്ടേലർ, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി, പുഴുവിലെ കുട്ടൻ, നൻപകൽ നേരത്തു മയക്കത്തിലെ ജയിംസും സുന്ദരവും… അഭിനന്ദിക്കുന്നു മമ്മൂക്കാ, നിങ്ങളിലെ നടൻ ലോകസിനിമയിൽ തന്നെ മലയാളത്തിനൊരു വിലാസമുണ്ടാക്കിയിരിക്കുന്നു. 27 വർഷം മുന്‍പാണു…
Read Moreചരിത്രനിമിഷത്തെ വാരിപ്പുണരാം!
രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട കളിയായ ക്രിക്കറ്റിൽ, ഇന്ത്യൻ വനിതകൾ ലോകകപ്പ് സ്വന്തമാക്കി. സ്ത്രീകൾ പതിവായി പരിഹാസത്തിനും ഭീഷണിക്കും ഇരയാകുന്ന, അവർക്ക് ആഘോഷിക്കാൻ വലുതായൊന്നും നൽകാത്ത സമൂഹത്തിൽ, ഒരു സ്വപ്നസംഘം രാജ്യത്തിന് മുഴുവൻ ഒരുമിക്കാനും ആഘോഷിക്കാനുമുള്ള അപൂർവനിമിഷം സമ്മാനിച്ചിരിക്കുന്നു. ഭേദചിന്തകളില്ലാതെ മനുഷ്യമനസുകളെ ഒരുമിപ്പിക്കുന്ന സ്പോർട്സിന്റെ മഹത്തായ പാരന്പര്യവും ആവേശവും സ്പിരിറ്റും ഒട്ടും ചോരാതെ നമുക്ക് ഹൃദയപൂർവം ഈ ചുണക്കുട്ടികളെ അഭിനന്ദിക്കാം. ലോകകപ്പിലേക്ക് ടീമിനോടൊപ്പമുള്ള ഓരോ കളിക്കാരിയുടെയും യാത്ര അവരുടെ ദൃഢനിശ്ചയത്തിനുള്ള തെളിവാണ്. കഴിഞ്ഞ ലോകകപ്പുകളിൽ ഇന്ത്യൻ വനിതകൾ എങ്ങനെ കളിച്ചു എന്നതൊന്നും 2025ലെ ലോകകപ്പ് വിജയത്തിൽ പ്രസക്തമേയല്ല. ആത്മവിശ്വാസക്കുറവ് ആഴമുള്ള ബോധ്യങ്ങളിലേക്കും വ്യക്തിഗതമികവുകൾ വിജയവഴികളിലേക്കും സ്വപ്നാടനങ്ങൾ ക്രീസിലേക്കും മൈതാനത്തെ ഓരോ പുൽക്കൊടിയിലേക്കും പരിവർത്തനം ചെയ്ത മഹത്തായ ടീമിന് വിജയിക്കാതെ വയ്യായിരുന്നു. ഹർമൻപ്രീത് കൗറും സംഘവും ചരിത്രത്തിന്റെ സുവർണതാളിലും ഇന്ത്യൻ ജനതയുടെ ആർദ്രഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. നവിമുംബൈയിൽ പൊട്ടിത്തെറിച്ച ആഘോഷത്തിന്…
Read Moreഛത്തീസ്ഗഡിലെ “ഇന്ത്യാവിഭജനം’
മതേതര ഇന്ത്യയിൽ, മതവിവേചനത്തിന്റെയും അക്രമോത്സുകതയുടെയും പുതിയൊരു പരീക്ഷണംകൂടി ഹിന്ദുത്വ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്തവരെയും നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്, സ്ഥാപനവത്കരിക്കപ്പെട്ട വർഗീയതയുടെ പുത്തൻ രഥയാത്ര. ഇതിനെതിരേയുള്ള ഹർജി തള്ളിക്കൊണ്ട്, സംഭവം ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത്-ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്. പക്ഷേ, ഒരു മുന്നറിയിപ്പുണ്ട്; ഹിന്ദുത്വയുടെ ഈ അധിനിവേശത്തെ ചെറുക്കേണ്ടത് മറ്റു വർഗീയതകളെയും തീവ്രവാദത്തെയും ഒപ്പം നിർത്തിയല്ല. ‘അവസാനം അവർ നിങ്ങളെ തേടിയെത്തി’യെന്ന ഫാസിസ്റ്റ് വിരുദ്ധ കവിവാക്യങ്ങളെ ദുരുപയോഗിക്കുന്ന വർഗീയ-തീവ്രവാദത്തിന്റെയും പിന്തുണക്കാരുടെയും ഭീഷണി കലർന്ന പ്രലോഭനത്തിനു ചെവി കൊടുക്കരുത്. ഇന്ത്യയെ മതേതരമായി നിലനിർത്തേണ്ടത് ഒരു മതഭ്രാന്തിന്റെയും കൂട്ടുപിടിച്ചല്ല. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ കാൻകർ ജില്ലയിലുള്ള എട്ടു ഗ്രാമങ്ങളുടെയെങ്കിലും പ്രവേശന കവാടങ്ങളിൽ മതപരിവർത്തനക്കാരായ പാസ്റ്റർമാർക്കും പരിവർത്തിത ക്രൈസ്തവർക്കും…
Read Moreതീയതിയില്ലാ വാഗ്ദാനങ്ങൾ അറബിക്കടലിൽ എറിയണം
ഒരിക്കൽ നമ്മുടെ കർഷകർ വന്യജീവികളെ ഭയക്കാതെ പണിയെടുക്കുകയും പ്രാണഭയമില്ലാതെ കിടന്നുറങ്ങുകയും ചെയ്യും. അവരുടെ വിളകൾക്ക് അധ്വാനത്തിനൊത്ത ഫലം കിട്ടും. വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനദ്രോഹികളാകാൻ അനുവദിക്കാത്ത സർക്കാർ വരും. തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായകളുണ്ടാകില്ല. വഴികളും പുഴകളും പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞതായിരിക്കില്ല. മാലിന്യം തരംതിരിച്ചു നിക്ഷേപിക്കാൻ വീടുകൾക്കടുത്തു സ്ഥിരം സംവിധാനമുണ്ടാകും. അവ അന്നന്നു നിർമാർജനം ചെയ്യും. വിനോദസഞ്ചാരികൾ വൃത്തികെട്ട കാഴ്ചകൾ കാണേണ്ടിവരില്ല. സ്ത്രീകൾ ഉൾപ്പെടെ ആരും ക്രിമിനലുകളെയും മയക്കുമരുന്നടിമകളെയും ഭയന്ന് ഓടിയൊളിക്കില്ല. സർവകലാശാലകൾ രാഷ്ട്രീയ കുറ്റവാളികളുടെ നിയന്ത്രണത്തിലായിരിക്കില്ല. വിദ്യാർഥികൾ പഠിക്കാൻ നാടു വിടില്ല. പിൻവാതിൽ നിയമനങ്ങൾ പഴങ്കഥകളായി മാറും. അക്കാലത്ത് സർക്കാരുകൾ വർഗീയത വളർത്തില്ല. രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി വർഗീയതയുടെയും തീവ്രവാദത്തിന്റെയും പ്രായോജകരാകാതെ വികസനത്തിലൂന്നിയ പ്രചാരണം മാത്രം നടത്തും. അവർ വർഗീയ സംഘടനകളെ തള്ളിപ്പറയും. സമൂഹമാധ്യമങ്ങൾ വെറുപ്പുത്പാദന കേന്ദ്രങ്ങളാകില്ല. ആദിവാസികളും ദളിതരും ഒരു വിവേചനവും അനുഭവിക്കില്ല. അഴിമതിക്കാർക്ക് ഭരണകർത്താക്കളോ ഉദ്യോഗസ്ഥരോ ആകാനാകില്ല……
Read Moreസ്വർണക്കപ്പിൽ നുരയട്ടെ ഒളിമ്പിക്സ് വീര്യം
ഏറ്റവും കഴിവുള്ളവരാകണമെന്നില്ല, തോൽക്കാൻ മനസില്ലാത്തവരാണ് ജയിക്കുന്നതെന്നൊരു പഴമൊഴിയുണ്ട്. തിരുവനന്തപുരത്തു നമ്മളതു കണ്ടു. കഴിവുള്ളവരും തോൽക്കാൻ മനസില്ലാത്തവരുമായ കൗമാരക്കാർ തകർത്തെറിഞ്ഞ റിക്കാർഡുകൾ കായികകേരളത്തെ ഒളിന്പിക്സിലെത്തിക്കാൻ ശേഷിയുള്ളതാണ്. പരിമിതികളുടെ ട്രാക്കുകളിലൂടെ പന്തയക്കുതിരകളാകാൻ അവരെ പരിശീലിപ്പിച്ച കായികാധ്യാപകർക്കും അഭിനന്ദനങ്ങൾ! വലിയ പരാതികളില്ലാതെ കായികമേള പൂർത്തിയാക്കാൻ സർക്കാരിനും കഴിഞ്ഞു. പക്ഷേ, ഇന്നലെ വിജയികൾക്കു കൊടുത്ത സ്വർണക്കപ്പിൽ നിറയ്ക്കേണ്ട പലതും ബാക്കിയാണ്. മികച്ച പരിശീലന സംവിധാനങ്ങളും ഉപയോഗയോഗ്യമായ ട്രാക്കുകളും ആവശ്യത്തിനു കായികാധ്യാപകരും കായികമേഖലയ്ക്കുള്ള ഫണ്ടുമൊക്കെ ഉറപ്പാക്കണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര മന്ത്രിസഭ ദേശീയ കായികനയം (എൻഎസ്പി) അംഗീകരിച്ചത്. ആഗോള കായികവേദി ലക്ഷ്യമിടുന്ന അതിനോടു ചേർന്നോ അല്ലാതെയോ സംസ്ഥാനവും അടിമുടി പുതുക്കേണ്ടിയിരിക്കുന്നു. ഒരു മെസിയെ ഇവിടെയെത്തിക്കാനുള്ള പ്രകടനപരതയേക്കാൾ എത്രയോ ശ്രേഷ്ഠമാകുമായിരുന്നു ഒന്നിലധികം മെസിമാരെ ലോക കായികവേദിക്കു സമ്മാനിക്കുന്നതിനുള്ള ആത്മാർഥ പ്രയത്നങ്ങൾ! കൗമാര ഒളിന്പിക്സായ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇത്തവണ ആതിഥേയരായ തിരുവനന്തപുരമാണ് തുടർച്ചയായ രണ്ടാം തവണയും…
Read Moreവോട്ട് ചോദിക്കുന്ന ക്ഷേമാന്വേഷണങ്ങൾ
ക്ഷേമത്തിലെ വർധന നാമമാത്രവും തെരഞ്ഞെടുപ്പു പ്രേരിതവുമാണെങ്കിലും താഴ്ന്ന വരുമാനക്കാർക്ക് ഇതുപോലും വലിയ കാര്യമാണ്.തങ്ങളുടെ ചെറിയ വരുമാനത്തിനൊപ്പം ഇതുകൂടി ചേർക്കാമല്ലോയെന്ന് ആശ്വസിക്കാം. വിജ്ഞാപനം ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നുവെന്ന് ജനത്തിനു ബോധ്യപ്പെടുന്നത് കേന്ദ്ര-സംസ്ഥാനങ്ങളുടെ ജനക്ഷേമ പ്രഖ്യാപനങ്ങളിലൂടെയും പതിവില്ലാത്ത വിട്ടുവീഴ്ചകളിലൂടെയുമാണ്. പിഎം ശ്രീയിൽ സിപിഐയെ മാനിച്ചുള്ള തന്ത്രപരമായ വിട്ടുവീഴ്ചകൾ തെരഞ്ഞെടുപ്പുകാലത്ത് മുന്നണിയെ ദുർബലമാക്കാതിരിക്കാനാണ്. ക്ഷേമപ്രഖ്യാപനങ്ങൾ ആദ്യ വോട്ടഭ്യർഥനയുമാണ്. അതെന്തായാലും, പെൻഷൻ-താങ്ങുവില വർധനകൾ തീർച്ചയായും ആശ്വാസകരം തന്നെ. വയനാട് ദുരന്തത്തിൽ പോലും കേന്ദ്രം പുലർത്തിയ ശത്രുതാപരമായ പരോക്ഷ സാന്പത്തിക ഉപരോധങ്ങളും, ദീർഘവീക്ഷണമില്ലാത്ത നയങ്ങളിലൂടെയും അല്ലാതെയും ശോഷിച്ച സംസ്ഥാന ഖജനാവും മറികടന്ന് ഇതെങ്കിലും പ്രഖ്യാപിക്കാനായിരിക്കുന്നു. വോട്ടിനുള്ള ക്ഷേമാന്വേഷണമാണെങ്കിലും ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾക്കെങ്കിലും ചെറിയൊരു കൈത്താങ്ങാകട്ടെ. സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സര്‍ക്കസ് രംഗത്തെ അവശകലാകാര പെന്‍ഷനുകള്‍ എന്നിവ 1,600 രൂപയിൽനിന്നു 2,000 രൂപയാക്കി. സാമൂഹികക്ഷേമ പദ്ധതികളില്‍…
Read Moreവരൂ, ജനാധിപത്യം ഹാജർ വിളിക്കുന്നു
2002ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലുള്ള തീവ്ര പരിഷ്കരണം തുടങ്ങിയിരിക്കുന്നു.എഴുന്നേൽക്കാം, ജനാധിപത്യം ഹാജർ വിളിക്കുന്പോൾ നമ്മളും ഉണ്ടാകണം. “തെരഞ്ഞെടുപ്പുകൾ ജനങ്ങളുടേതാണ്. അത് അവരുടെ തീരുമാനമാണ്. തീയ്ക്ക് പുറംതിരിഞ്ഞ് പിൻഭാഗം കത്തിക്കാനാണു തീരുമാനമെങ്കിൽ, അവർക്ക് പൊള്ളലേറ്റുണ്ടായ വ്രണങ്ങളിൽ ഇരിക്കേണ്ടിവരും.”-ഏബ്രഹാം ലിങ്കൺ ബിഹാറിലെ നഷ്ടപ്പെട്ടെന്നു പറയുന്ന വോട്ടുകളെക്കുറിച്ച് നാം സംസാരിച്ചുകഴിഞ്ഞു. ഇനി കേരളത്തിലെ സ്വന്തം വോട്ടുകൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കാം. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ (എസ്ഐആർ) തുടങ്ങിക്കഴിഞ്ഞു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെയുള്ള സമയം നിർണായകമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശത്തെ അവഗണിക്കുന്നവർ രാഷ്ട്രനിർമിതിയിലെ തന്റെ ഭാഗധേയം സ്വയം കൈയൊഴിയുകയാണ്. അങ്ങനെ വോട്ട് ഉപേക്ഷിച്ചവർ തങ്ങളെ മാത്രമല്ല, അനർഹമായ അധികാര കൈമാറ്റത്തിനു വഴിതെളിച്ച് മറ്റുള്ളവരെയും പൊള്ളലേൽപ്പിക്കുന്നു. നിലവിലെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക മരവിപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ…
Read Moreഹിജാബിൽ തർക്കമില്ല സാഹോദര്യം തുടരട്ടെ
ഹിജാബിന്റെ പേരിൽ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിൽ ആശ്വസിക്കാം. യൂണിഫോം നിശ്ചയിക്കാനുള്ള അവകാശത്തിൽ ഉറച്ചുനിന്ന സെന്റ് റീത്താസ് സ്കൂളിന്റെ നിലപാടും പ്രശ്നം വഷളാക്കാൻ താത്പര്യമില്ലെന്ന വിദ്യാർഥിനിയുടെ പിതാവിന്റെ നിശ്ചയദാർഢ്യവും അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കി. സ്കൂൾ മാനേജ്മെന്റുകൾക്ക് വിദ്യാർഥികളുടെ യൂണിഫോം തീരുമാനിക്കാമെന്നു ഹിജാബ് വിഷയത്തിൽതന്നെ കോടതികൾ വിധിച്ചിട്ടുള്ളതാണ്. എന്നിട്ടും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ചെന്ന സ്ഥാപിതതാത്പര്യക്കാരുടെ ദുർവ്യാഖ്യാനങ്ങൾ പലരും അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തു. ഭാവിയിലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത-രാഷ്ട്രീയ മുതലെടുപ്പിന്റെ വേദിയാക്കരുത്. ഹിജാബ് വിഷയത്തിൽ മുൻ കോടതിവിധികളെ കണക്കിലെടുത്തും മതേതരത്വത്തെയും മതസൗഹാർദത്തെയും ഓർമിപ്പിച്ചുമുള്ള ഹൈക്കോടതിവിധി എല്ലാ സ്ഥാപിതതാത്പര്യങ്ങളെയും നിഷ്പ്രഭമാക്കുന്നതായി. “ഹിജാബ് വിഷയത്തിൽ കോടതി വാദം കേട്ടു. വിദ്യാര്‍ഥിനിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചെന്നു രക്ഷിതാക്കള്‍ അറിയിച്ചതിനാൽ ഹർജിയിലെ വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ല. വിഷയം വഷളാക്കരുതെന്നാണ് താത്പര്യമെന്നു സർക്കാരും പറഞ്ഞിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ സാഹോദര്യം ശക്തമായി…
Read Moreപിഎം ശ്രീയോ, സിഎം ശ്രീയോ?
ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടത്തിപ്പിനുള്ള പിഎം ശ്രീ പദ്ധതി രണ്ടു തലത്തിലാണ് വിവാദമായിരിക്കുന്നത്. ഒന്ന്: പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന ആരോപണം. രണ്ട്: അതിനെ എതിർക്കാൻ മുന്നിലുണ്ടായിരുന്ന ഇടതു സർക്കാർ, പാർട്ടിയിലോ മുന്നണിയിലോ അംഗീകാരം വാങ്ങാതെ ധാരണാപത്രത്തിൽ ഒപ്പിട്ടു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ഒരാഴ്ചയ്ക്കുള്ളിൽ, പറഞ്ഞതെല്ലാം വിഴുങ്ങി ഒപ്പിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്, മുഖ്യമന്ത്രിയുടെയും മക്കളുടെയും പേരിലുള്ള അഴിമതിയാരോപണങ്ങളിൽനിന്നു രക്ഷപ്പെടാനാണെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതോടെ, സിപിഎം ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐയും എസ്എഫ്ഐയുമൊക്കെ ന്യായീകരണ മൂഡിലായി. 1,466 കോടി രൂപ കിട്ടുമെന്നും സംഘപരിവാർ അജണ്ടയൊന്നും നടപ്പാക്കണമെന്ന നിർബന്ധമില്ലന്നുമാണ് ഇപ്പോഴത്തെ ന്യായം. കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും പറഞ്ഞിരിക്കുന്നത്, കേന്ദ്രസിലബസ് നിർബന്ധമല്ല എന്നാണ്. പക്ഷേ, പിഎം ശ്രീയുടെ ലക്ഷ്യംതന്നെ എൻഇപിയുടെ നടപ്പാക്കലാണെന്നിരിക്കെ ഇത്തരം ഭാഷ്യങ്ങളുടെ ഭാവിയെന്തെന്ന് ആർക്കും ഒരുറപ്പുമില്ല. ഇക്കാര്യത്തിൽ ഒന്നര…
Read More