കരിയാട്ടം ഫെസ്റ്റിൽ വേടന്‍റെ ഷോ: വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍

കോന്നി: വിവാദ റാപ്പ് ഗായകന്‍ വേടന് വീണ്ടും സര്‍ക്കാര്‍ വേദിയൊരുക്കുന്നു. ജില്ലാതല ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് കോന്നിയില്‍ ഇന്നു നടക്കുന്ന കരിയാട്ടം ഫെസ്റ്റിലാണ് ഇന്ന് രാത്രി വേടന്‍റെ ഷോ നടക്കുന്നത്.

കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് കരിയാട്ടം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇക്കുറി ഇതിന്റെ സമാപനത്തോടൊപ്പം ജില്ലാതല ഓണാഘോഷ സമാപനവും ക്രമീകരിച്ചിരിക്കുകയാണ്. കരിയാട്ടം ഫെസ്റ്റിനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പൂര്‍ണ പിന്തുണയുള്ളതാണ്.

കഞ്ചാവുകേസില്‍ കുടുങ്ങിയതോടെ സര്‍ക്കാരിന്റെ പരിപാടികളില്‍ നിന്നും വേടനെ ഒഴിവാക്കിയിരുന്നു. പിന്നീടാണ് ഒന്നിനു പിറകെ ഒന്നായി പീഡന പരാതികളുമായി സ്ത്രീകള്‍ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവിലായിരുന്ന വേടന്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു ശേഷം ആദ്യമായാണ് പൊതു വേദിയില്‍ എത്തുന്നത്. വേടന്‍റെ പരിപാടി പ്രഖ്യാപിച്ചതോടെ സുരക്ഷാ സംവിധാനം ഒരുക്കുന്നതില്‍ പോലീസും ആശങ്കയിലാണ്. കോന്നി പ്രധാന കവലയില്‍ നിര്‍ദ്ദിഷ്ട കെഎസ്ആര്‍ടിസി ഡിപ്പോ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്.

നാലു ദിക്കില്‍ നിന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താന്‍ പറ്റും. ഇതിനു ചുറ്റും പൂര്‍ണമായി സുരക്ഷാ സംവിധാനം ഒരുക്കുക പ്രായോഗികമല്ല. എത്ര ബാരിക്കേഡുകള്‍ സ്ഥാപിച്ചാലും വേടന്റെ ആരാധകരെ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് പോലീസ്. ഏറെ നാളുകള്‍ക്ക് ശേഷം വേദിയിലെത്തുന്ന വേടനെ കാണാന്‍ ജില്ലയ്ക്കു പുറത്തു നിന്നും ആരാധകരെത്തും.

പാലക്കാട്ടു നിന്നുള്ള സംഘങ്ങള്‍ കോന്നിയില്‍ നേരത്തേ തമ്പടിക്കുന്നതായാണ് വിവരം. 25000 പേരെ മാത്രം ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കാനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. എന്നാല്‍ മുന്‍കാല സംഭവങ്ങളുടെ വെളിച്ചത്തില്‍ നിയന്ത്രണം എത്രത്തോളം പ്രായോഗികമാകും എന്ന ആശങ്കയിലാണ് പോലീസും നാട്ടുകാരും.

Related posts

Leave a Comment