ആശുപത്രിയില്‍ വ്യാജബോംബ് ഭീഷണി പരിഭ്രാന്തി പരത്തി

pkd-callingകോയമ്പത്തൂര്‍: അന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം പരിഭ്രാന്തി പരത്തി. കഴിഞ്ഞദിവസം രാവിലെയാണ് ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശം ആശുപത്രിയില്‍ ലഭിച്ചത്. തുടര്‍ന്ന് ആശുപത്രിയുടെ ചുമതല വഹിക്കുന്ന ഡോ. രവിചന്ദ്രന്‍ ജില്ലാ ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലും അന്നൂര്‍ പോലീസ് സ്‌റ്റേഷനിലും വിവരം അറിയിച്ചു. കരുമത്താംപട്ടി ഡിഎസ്പി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.0

മൂന്നുമണിക്കൂര്‍ നീണ്ട പരിശോധനയെ തുടര്‍ന്ന് യാതൊന്നും കണ്ടെത്താനാകാത്ത വന്ന സാഹചര്യത്തില്‍ ഫോണ്‍ ഭീഷണി വ്യാജമായിരുന്നെന്ന് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണത്തില്‍ ഫോണ്‍ നമ്പറിന്റെ ഉടമ ഈറോഡ് പുളിയംപട്ടി രവിയാണെന്നു കണ്ടെത്തി. എന്നാല്‍ തന്റെ ഫോണ്‍ 14ന് മോഷണം പോയതായി രവി അറിയിച്ചു. ഇതേ തുടര്‍ന്ന് വ്യാജഭീഷണി നല്കിയ വ്യക്തിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Related posts