ഇരുനൂറാം വാര്‍ഷികത്തില്‍ സിഎംഎസ് കോളജിന് ഇരട്ടി മധുരം; കോളജിലെ പ്രിന്‍സിപ്പല്‍ ബംഗ്ലാവിലെ കാലിത്തൊഴുത്തിലെ വെച്ചൂര്‍ പശുവിന് മൂരിക്കുട്ടന്‍ പിറന്നു

ktm-pazhuകോട്ടയം: ഇരുനൂറാം വാര്‍ഷികത്തില്‍ സിഎംഎസ് കോളജിന് ഇരിട്ടി മധുരം. കോളജിലെ സുവോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ വളര്‍ത്തുന്ന നന്ദിനി എന്ന വെച്ചൂര്‍ പശുവിനു ജൂബിലി ആഘോഷത്തിന്റെ രണ്ടു നാള്‍ മുമ്പ് കിടാവ് പിറന്നു. ചൊവ്വാഴ്ച രാവിലെ 9.30നാണു മൂരിക്കിടാവ് ഉ ഉണ്ടായത്. ഇന്നലെ രാത്രി മൂരിക്കിടാവിനു അധ്യാപകര്‍ കോമളന്‍ എന്ന പേരുമിട്ടു. കോളജിലെ പ്രിന്‍സിപ്പല്‍ ബംഗ്ലാവിലെ കാലിത്തൊഴുത്തില്‍ രണ്ടുവെച്ചൂര്‍ പശുക്കളാണുള്ളത്.

ഇതിലൊന്നാണു മൂരിക്കിടാവിനു ജന്മം നല്കിയത്. കേരളത്തിലെ ആദ്യ കലാലയങ്ങളില്‍ ഒന്നായ സിഎംഎസ് കോളജിനു യുജിസിയുടെ പൈതൃക പദവി ലഭിച്ചതിനുശേഷമാണു സുവോളജി ഡിപ്പാര്‍ട്ടുമെന്റ് മുന്‍കൈയെടുത്ത് വെച്ചൂര്‍ പശുക്കളെ വളര്‍ത്താന്‍ തുടങ്ങിയത്. കോളജ് കാമ്പസില്‍ തന്നെയാണു പശുക്കളെ മേയാന്‍ വിടുന്നത്. വെച്ചൂര്‍ പശുവിനെയും കിടാവിനെയും കാണാന്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് എത്തുന്നത്.

Related posts