ഇരുമുന്നണികളും കേരളത്തിലെ ജനങ്ങളെ പന്തുതട്ടിക്കളിക്കുന്നു : രാജ്‌നാഥ് സിംഗ്

TVM-RAJNADSINGആറ്റിങ്ങല്‍/നെടുമങ്ങാട് : എല്‍ഡി എഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ 60 വര്‍ഷമായി പന്തുതട്ടിക്കളിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്‍ഡിഎ സ്ഥാനാര്‍ഥികളായ രാജിപ്രസാദ്, ഡോ.പി.പി.വാവ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ആറ്റിങ്ങലിലും വി.വി. രാജേഷിന്റെ പ്രചാരണ യോഗം നെടുമങ്ങാട്ടും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷയില്‍ മുന്‍പന്തിയിലായിരുന്ന കേരളത്തില്‍ ഇന്നു സ്ത്രീകള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ജിഷയുടെ ആത്മാവിനു നീതി നല്‍കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയില്ല. കവിയൂരിലെയും കിളിരൂരിലെയും പെണ്‍കുട്ടികളെ പീഡിപ്പിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന പറഞ്ഞാണ് 2006 ല്‍ വി. എസ്. അച്യുതാന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വോട്ട് ചോദിച്ചത്. എന്നിട്ട് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ആ പെണ്‍കുട്ടികള്‍ക്കു നീതി ലഭിച്ചില്ലെന്നു രാജ്‌നാഥ് സിംഗ് പറഞ്ഞു.

ബിജെപി ദക്ഷിണ മേഖലാ ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, മണമ്പൂര്‍ ദിലീപ്, ജനകകുമാരി, കിളിമാനൂര്‍ സുരേഷ്, ഒറ്റൂര്‍ മോഹന്‍ദാസ്, സുനില്‍ മുണ്ടപ്പള്ളി, വിലോചനക്കുറുപ്പ്, സാബു ലക്ഷ്മണന്‍, വി. രാജേന്ദ്രന്‍, ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രാജിപ്രസാദ്, ചിറയിന്‍കീഴ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഡോ.പി.പി.വാവ എന്നിവര്‍ പങ്കെടുത്തു.

എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ നിങ്ങള്‍ക്ക് എന്റെ നമസ്കാരം എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു രാജ്‌നാഥ് സിംഗ് നെടുമങ്ങാട്ടും ആറ്റിങ്ങലിലും തന്റെ പ്രസംഗം ആരംഭിച്ചത്. പിന്നീട് ഹിന്ദിയിലാണ് പ്രസംഗിച്ചത്.നെടുമങ്ങാട് കരകുളം ഏണിക്കരയില്‍ നടന്ന യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ബാലമുരണി അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ഥി വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, കെ.എ. ബാഹുലേയന്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍, പൂവത്തൂര്‍ ജയന്‍, കല്ലയം വിജയകുമാര്‍, ദേവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts