ഇലന്തൂര്‍ വലിയതോട് നികത്തിയതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തില്‍

alp-nikathalഇലന്തൂര്‍: പാടശേഖരത്തിലൂടെയുള്ള വലിയതോട് നികത്തി സ്വകാര്യവ്യക്തി റോഡ് നിര്‍മിക്കാന്‍ മണ്ണിട്ടു നികത്തിയതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.ഇലന്തൂര്‍ പഞ്ചായത്തിലെ ആ റ്, ഏഴ് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ചിറക്കോയില്‍പടി പാടശേഖരത്തിന്റെ വശത്തുകൂടിയുള്ള പ്രധാന തോടിന്റെ ഭാഗങ്ങളാണ് മണ്ണിട്ടു നികത്തിയത്. തോട് നികത്തി സ്വകാര്യവ്യക്തി റോഡ് നിര്‍മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. തോടിന്റെ മധ്യഭാഗത്ത് 25 ലോഡില്‍ കുറയാതെ മണ്ണിട്ടാണ് നികത്തിയിരിക്കുന്നത്. തോടിന്റെ വശങ്ങളിലൂടെയുള്ള വഴിയിലൂടെയാണ് മണ്ണ് എത്തിച്ചത്.

തോടിന്റെ മധ്യഭാഗത്ത് 200 മീറ്ററില്‍ കൂടുതല്‍ മണ്ണിട്ടു നികത്തിയതിനാല്‍ ജലം ഒഴുക്കും തടസപ്പെടുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. തോടിന്റെ ഒരുവശം കരഭൂമിയും മറുഭാഗം വിസ്തൃതമായ പാടശേഖരവുമാണ്. പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നതിനുവേണ്ടിയാണ് തോട് നിര്‍മിച്ചിരുന്നത്. സംരക്ഷണമില്ലാതെ കിടന്ന തോട് ഏതാനും നാളുകള്‍ക്ക് മുമ്പ് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മിച്ചിരുന്നു. പദ്ധതിയില്‍ തോടിനു സംരക്ഷണഭിത്തിയും നിര്‍മിച്ചിരുന്നു. വഴിയാത്രക്കാര്‍ക്കായി സംരക്ഷണഭിത്തിയുടെ മുകളിലായി വീതിയുള്ള നടപ്പാതയും നിര്‍മിച്ചിരുന്നു.

സമീപത്തെ ചില പാടശേഖരം ഉടമകളുടെ ഒത്താശയോടെയാണ് തോട് നികത്തിയതെന്നാണ് ആരോപണം. ഇതേ പാടശേഖരം കരഭൂമിയാക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ഇതിനിടെ സ്വകാര്യവ്യക്തി മണ്ണിട്ടു നികത്തിയ സ്ഥലം പഞ്ചായത്തില്‍നിന്നും കോണ്‍ക്രീറ്റ ്‌ചെയ്തുകൊടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തോട്ടിലെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാലച്ചുവട് കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുകയാണ്.

പ്രദേശത്തെ ജലസ്രോതസുകളും അരുവികളും ഏലാകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലച്ചുവട് പാടശേഖര സംരക്ഷണസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. തോട് മണ്ണിട്ടു നികത്തിയതു സംബന്ധിച്ച് കൃഷിമന്ത്രി, കൃഷി ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍

Related posts