ഈ ശിക്ഷ മതിയാകുമോ? ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസ്: പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവും 20,000 രൂപ പിഴയും

peedanamതൃശൂര്‍: പന്ത്രണ്ടുവയസുകാരിയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവും 20,000 രൂപ പിഴയും. പീച്ചി സാല്‍വേഷന്‍ ആര്‍മി പാസ്റ്ററായിരുന്ന കറുകച്ചാല്‍ സ്വദേശി സനല്‍. കെ. ജയിംസിനാണ് ശിക്ഷ ലഭിച്ചത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ തിങ്കളാഴ്ച സനലിനെ കോടതി കുറ്റക്കാരനായി കണ്‌ടെത്തിയിരുന്നു.

2014 ഏപ്രിലെ മധ്യവേനല്‍ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന പള്ളിമേടയില്‍വച്ച് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തതായാണ് കേസ്. പീച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒല്ലൂര്‍ സിഐ ഉമേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 376(2) എഫ്, 2012ലെ ലൈംഗികാതിക്രമണങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണനിയമം നാലാംവകുപ്പിലെ പ്രവേശിത ലൈംഗികാതിക്രമപ്രകാരവും അഞ്ചാംവകുപ്പിലെ ഗൗരവതര പ്രവേശിതവകുപ്പു പ്രകാരവുമാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണെ്ടത്തിയത്.

Related posts