ഒബാമയോ, അതൊരു മീനിന്റെ പേരല്ലേ…?

OBAMAഅമേരിക്കന്‍ പ്രസിഡന്റിന്റെ പേര് ഇനി മത്സ്യത്തിനും. പസഫിക് സമുദ്രത്തില്‍നിന്ന് പുതുതായി കണെ്ടത്തിയ മത്സ്യത്തിനാണ് അമേരിക്കന്‍ പ്രസിഡന്റിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരു നല്കിയത്. ക്യുരെ അറ്റോളില്‍ ജലാശയത്തില്‍ 300 അടി താഴ്ചയിലാണ് ഇവയെ കണെ്ടത്തിയത്. സമുദ്രത്തിലെ വര്‍ണമത്സ്യങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഇവയുടെ മുതുചിറകിലെ വര്‍ണവ്യത്യാസം അനുസരിച്ചാണ് ലിംഗനിര്‍ണയം നടത്തുന്നത്. ആണ്‍മത്സ്യങ്ങളുടെ മുതുചിറകില്‍ വട്ടത്തിലുള്ള ചുവപ്പു പൊട്ടുകളാണുള്ളത്.

പസഫിക് സമുദ്രത്തിന്റെ പ്രത്യേക ഭാഗത്ത് മാത്രമാണ് ഇവയുടെ ആവാസം. ഈ ഭാഗത്ത് വംശനാശഭീഷണി നേരിടുന്നവയുള്‍പ്പെടെ 7000 ഇനം ജീവിജാലങ്ങളുണ്ട്. ടോസനോയിഡ് ഗണത്തില്‍പ്പെട്ടതാണ് ഈ മത്സ്യം. പസഫിക് സമുദ്രത്തില്‍ അമേരിക്കയുടെ സംരക്ഷണയിലുള്ള ഏറ്റവും വലിയ ജലാശയമാണിത്. അതിനാലാണ് പ്രസിഡന്റിന്റെ പേര് മത്സ്യത്തിനു നല്കിയതെന്നാണ് സമുദ്ര ഗവേഷകനായ റിച്ചാര്‍ഡ് പൈലിന്റെ ഭാഷ്യം. ഏതായാലും അതിസുന്ദരമായ ഒരു മത്സ്യഗണത്തിന് തന്റെ പേരു നല്കിയതില്‍ തെല്ലൊന്നുമല്ല അമേരിക്കന്‍ പ്രസിഡന്റിന്റെ സന്തോഷം.

Related posts