ഓസ്കര്‍ നോമിനേഷന്‍ ചിത്രത്തിന്റെ കഥാകൃത്ത് ഒരു ഓട്ടോഡ്രൈവര്‍ ! തമിഴ് സിനിമ ഓസ്കര്‍ നോമിനേഷന്‍ നേടുന്നത് പതിനാറുവര്‍ഷത്തിനുശേഷം

Autoകോയമ്പത്തൂര്‍: തമിഴ് സിനിമയായ വിസാരണൈ ഓസ്കര്‍ അവാര്‍ഡ് നേടുമെന്നു സിനിമയ്ക്ക് ആധാരമായ കഥ എഴുതിയ ഓട്ടോഡ്രൈവര്‍ ചന്ദ്രകുമാര്‍. പീളമേടില്‍ ഓട്ടോഡ്രൈവറായ ചന്ദ്രകുമാര്‍ തന്റെ സ്വന്തം അനുഭവത്തില്‍നിന്നാണ് ലോക്കപ്പ് എന്ന കഥ എഴുതിയത്. ഇതിനെ ആധാരമാക്കിയാണ് ഡയറക്ടര്‍ വെട്രിമാരന്‍ വിസാരണൈ എന്ന ചിത്രം സംവിധാനം ചെയ്തത്.

തമിഴ് സിനിമ ഹേ റാം ഓസ്കറിനു ശിപാര്‍ശ ചെയ്തിരുന്നു. പിന്നീട് പതിനാറുവര്‍ഷത്തിനുശേഷമാണ് മറ്റൊരു തമിഴ് സിനിമ ഓസ്കര്‍  നോമിനേഷന്‍ നേടുന്നത്. സിനിമ പ്രദര്‍ശനത്തിനു വരുന്നതിനു മുമ്പുതന്നെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മനുഷ്യാവകാശ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച  ഈ ചിത്രം ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇറ്റലി അവാര്‍ഡ് കരസ്ഥമാക്കി. മൂന്നു ദേശീയ അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കി. മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ത്താണ് ലോക്കപ്പ് എന്ന കഥയെഴുതിയത്. വിസാരണൈ ഓസ്കര്‍ അവാര്‍ഡിനു നിര്‍ദേശിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കഥാകൃത്തായ ചന്ദ്രകുമാര്‍ പറഞ്ഞു.

Related posts