കുത്തിവയ്പ് പോളിയോവാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

KLM-POLIOകോട്ടയം: കുത്തിവയ്പ് രൂപത്തില്‍ സ്വകാര്യആശുപത്രികളില്‍ നല്‍കിവരുന്ന നിഷ്ക്രിയ പോളിയോവാക്‌സിന്‍ ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കും. പോളിയോ പരിപൂര്‍ണമായി തുടച്ചുനീക്കുന്നതിന് ‘സ്വിച്ച്’ എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതി ഇന്ത്യന്‍ പ്രതിരോധ കുത്തിവെപ്പുകളുടെ ചരിത്രത്തില്‍ നിര്‍ണായക കാല്‍വെയ്പ്പാണ്. വായില്‍കൂടി നല്‍കുന്ന വാക്‌സിനില്‍ മൂന്നുഘടകങ്ങളാണ് (ട്രിവലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍-topv) ഉണ്ടായിരുന്നത്.

ഇനി മുതല്‍ ഇതില്‍ ഒരുഘടകം ഒഴിവാക്കി (ബിവലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍ bopv) രൂപത്തില്‍ നല്കും. ലോകപ്രതിരോധവാരാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡീയാട്രിക്‌സ് ശാഖയുടെ നേതൃത്വത്തിലാണു പോളിയോ നിര്‍മാര്‍ജനയഞ്ജം നടത്തുന്നത്. ലോകം രണ്ടുതരം ആരോഗ്യപ്രശ്‌നങ്ങളാണു പ്രധാനമായും നേരിടുന്നത്. ജീവിതസാഹചര്യങ്ങളിലും ശൈലികളിലും ഉണ്ടായ മാറ്റങ്ങള്‍ സൃഷ്ടിച്ച പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയാണ്.

ഇതിനുപുറമേ വൈറല്‍രോഗങ്ങളില്‍ പലതിനും ഫലപ്രദമായ ചികിത്സകിട്ടാത്ത സ്ഥിതിയാണുള്ളത്. രോഗാണുക്കളും മനുഷ്യരുമായുള്ള യുദ്ധത്തിന് ഏകപോംവഴി വാക്‌സിനുകളാണ്. പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും രോഗസാധ്യതയുള്ളവരുമായി ഇടപെടുന്നത് രോഗം പരത്തും. ഇത് തടയാന്‍ സ്കൂള്‍ പ്രവേശനസമയത്ത് വാക്‌സിന്‍ ലഭിച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധന നിമയംമൂലം കേരളത്തില്‍ നടപ്പാക്കണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡീയാട്രിക്‌സ് ആവശ്യപ്പെട്ടു.

Related posts