കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളെ സിപിഎം വഞ്ചിച്ചെന്ന് യൂത്ത് കോണ്‍.

kkd-yothcongressപുതിയതെരു: സിപിഎമ്മിന്റെ പാര്‍ട്ടിചിഹ്നം എം.വി.രാഘവന്റെ മകന്‍ നികേഷ്കുമാറിന് അനുവദിച്ചതിലൂടെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തേയും ശയ്യാവലംബിയായ പുഷ്പനേയും സിപിഎം വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്നു യൂത്ത് കോണ്‍ഗ്രസ് ചിറക്കല്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് നേതാക്കളുടെ പയ്യാമ്പലത്തെ ശവകുടീരത്തില്‍പോയി പുഷ്പാര്‍ച്ചന നടത്തുന്ന നികേഷ്കുമാര്‍ കൂത്തുപറമ്പ് രക്തസാക്ഷികളുടെ ശവകുടീരങ്ങളിലാണു പുഷ്പാര്‍ച്ചന നടത്തേണ്ടിയിരുന്നത്.

കൂത്തുപറമ്പ് വെടിവയ്പ്പിനു കാരണക്കാരന്‍ എം.വി. രാഘവനാണെന്നു സിപിഎം പ്രഖ്യാപിച്ചതാണ്. അത് ഇനിയും സിപിഎം തിരുത്തിയിട്ടില്ല. അച്ഛനെ കൊലയാളിയെന്നു വിളിച്ചാക്ഷേപിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണു നികേഷ്കുമാര്‍ മത്സരിക്കുന്നത്. വെടിവയ്പ്പില്‍ പരിക്കേറ്റു ചികിത്സയിലായ ശയ്യാവലംബിയായ പുഷ്പനെ കണ്ട് അച്ഛനുവേണ്ടി മാപ്പു ചോദിക്കുകയാണു നികേഷ്കുമാര്‍ ആദ്യം ചെയ്യേണ്ടത്. പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു.

Related posts