ഞാന്‍ ലോലിത, തൃശൂരാണ് വീട്… തൃശൂര്‍ സ്വദേശിനി തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, മരിക്കുന്നതിന് മുമ്പ് കൊലപാതകിയെക്കുറിച്ച് സൂചന നല്കി; പ്രതി കസ്റ്റഡിയില്‍

lolithaതൃശൂര്‍: തൃശൂരില്‍നിന്ന് കാണാതായ ചേറ്റുപുഴ സ്വദേശിനി തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ ചേറ്റുപുഴ തട്ടുപറമ്പില്‍ വീട്ടില്‍ രാഘവന്‍-സുഭദ്ര ദമ്പതികളുടെ മകളും ശശിയുടെ ഭാര്യയുമായ ലോലിതയാണ്(42) മരിച്ചത്. തമിഴ്‌നാട് പൊള്ളാച്ചിയിലെ ആര്‍.എസ്. കനാല്‍ റോഡിനരികിലുള്ള പറമ്പില്‍ ഗുരുതരമായ അവസ്ഥയില്‍ ലോലിതയെ കണ്ടെത്തുകയായിരുന്നു.

പൊള്ളാച്ചിയിലെ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂരിലെ ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി എട്ടേമുക്കാലോടെ മരണം സംഭവിച്ചു. മരിക്കുന്നതിന് മുമ്പ് ചെറിയ രീതിയില്‍ ബോധം വന്നപ്പോള്‍ പേര് ലോലിതയാണെന്നും സ്ഥലം തൃശൂരാണെന്നും പറഞ്ഞതിനെ തുടര്‍ന്ന് വിവരം തൃശൂര്‍ ഈസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. ത്‌ന്നെ ആക്രമിച്ചതാരെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.

ലോലിതയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ബുധനാഴ്ച ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തൃശൂര്‍ നഗരത്തിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജീവനക്കാരിയായിരുന്നു ലോലിത. ഇക്കഴിഞ്ഞ ഒന്നാം തിയതി മുതല്‍ക്കാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയിരുന്നത്. രണ്ടാം തിയതി രാത്രി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കോയമ്പത്തൂരില്‍ നിന്നും വിവരം ലഭിച്ചത്.

തുടര്‍ന്ന് ഈസ്റ്റ് എസ്‌ഐ ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഇന്നലെ രാത്രി തന്നെ കോയമ്പത്തൂരിലെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ഇന്നു തന്നെ തൃശൂരിലെത്തിക്കും. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

പ്രതി കസ്റ്റഡിയില്‍

തൃശൂര്‍: ലോലിത കൊലക്കേസില്‍ പ്രതി കസ്റ്റഡിയിലെന്ന് സൂചന. ലോലിതയെ വിഷം കൊടുത്തും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. തൃശൂര്‍ സ്വദേശിയായ ടെംപോ ഡ്രൈവറാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ലോലിതയുടെ വീടിനു  പരിസരത്ത് പോലീസ് പരിശോധന നടത്തിയിരുന്നു.

Related posts