തലയ്ക്കുമീതേ ശൂന്യാകാശം, താഴെ…! ശ്രീദേവിയമ്മ പാടിത്തുടങ്ങി, മന്ത്രി പൂര്‍ത്തിയാക്കി; സദസില്‍ ഇരുന്നവര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു

Ministerസ്വന്തം ലേഖകന്‍

തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക് അറിവു പകര്‍ന്നു നല്കിയ ശ്രീദേവിയമ്മ ഇന്നലെ പേട്ട ഹെര്‍മിറ്റേജ് ഹോമില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥിനെ വരവേറ്റത് സംഗീതം ആലപിച്ച്. ഈ ഗാനാലാപനം ഇടയ്ക്കുവെച്ച് കരച്ചിലിലേക്കു മാറിയപ്പോള്‍ ഗാനം പൂര്‍ത്തിയാക്കിയത് വിദ്യാഭ്യാസ മന്ത്രിയും. ബന്ധുക്കള്‍ ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള മുന്‍കാല അധ്യാപകര്‍ക്കു താമസിക്കാനായി രാജ്യത്തു തന്നെയുള്ള ഏക സ്ഥാപനമാണ് ഹെര്‍മിറ്റേജ്. ഇവിടുത്തെ അന്തേവാസിയാണ് ശ്രീദേവിയമ്മ.

അധ്യാപക ക്ഷേമ ഫൗണേ്ടഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിയെ ഹെര്‍മിറ്റേജിലേക്കു സ്വീകരിച്ചത് നിരവധി സീരിയലുകളില്‍ ഉള്‍പ്പെടെ ഗാനം ആലപിച്ചിട്ടുള്ള ശ്രീദേവിയമ്മയുടെ ഗാനത്തോടെയായിരുന്നു. തലയ്ക്കുമീതേ ശൂന്യാകാശം എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീദേവിയമ്മ പാടിയത്. ഇടയ്ക്കുവെച്ചു പാട്ട് നിന്നതോടെ മന്ത്രി ഗാനം പൂര്‍ത്തിയാക്കി. ഇതോടെ സദസില്‍ ഇരുന്നവര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഇതോടെ സദസില്‍ ആഹ്‌ളാദവും. ഹാബിറ്റാറ്റ് മാതൃകയില്‍ മൂന്നു നിലയിലാണ് ഈ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 57 മുറികളുള്ള ഹെര്‍മിറ്റേജില്‍ ഇപ്പോള്‍ 52 താമസക്കാരാണുള്ളത്. ഇതില്‍ നാലു ദമ്പതികളും ഉള്‍പ്പെടുന്നു. 90 വയസു പ്രായമായ രണ്ടു മുന്‍ അധ്യാപകരും ഇവിടെ താമസിക്കുന്നുണ്ട്.

Related posts