പത്തനാപുരം -പുനലൂര്‍ പാതയോരങ്ങളിലെ ഉണങ്ങിയ മരങ്ങള്‍ ഭീഷണിയാകുന്നു

KLM-MARAMപത്തനാപുരം: ദുരന്തങ്ങളിലും പഠിക്കാതെ അധികൃതര്‍. പാതയോരങ്ങളിലെ തണല്‍ മരങ്ങള്‍ അപകടഭീഷ ണിയാകുന്നു. പത്തനാപുരം പുനലൂര്‍ പാതയിലും,പത്തനാപുരം കുന്നിക്കോട് പാതയിലും ഏതു നിമിഷവും വീണ് അപകടം ഉണ്ടാകാവുന്ന തരത്തില്‍ നൂറിലധികം വന്‍വൃക്ഷങ്ങ ളാണുള്ളത്. കഴിഞ്ഞ ദിവസം ആവണീശ്വരം റെയില്‍വേ  സ്‌റ്റേഷന് സമീപം മുറിച്ചിട്ട മരം കാറിന് മുകളില്‍ വീണ് യാത്രികന്‍ മരിച്ചിരുന്നു.

അപകടഭീഷണിയായിരുന്ന ഇവിടുത്തെ മരങ്ങള്‍ മുറിക്കണമെന്നപ്രദേശവാസികളുടെവര്‍ഷങ്ങളായുള്ള ആവശ്യത്തെതുടര്‍ന്ന് അശ്രദ്ധമായി മരം മുറിച്ചതാണ് അപകടകാരണം.ചുവടു ദ്രവിച്ചതും ഉണങ്ങിയതുമായ നിരവധി വന്‍വൃക്ഷങ്ങളാണ് ഈ പാതയോരങ്ങളില്‍ നില്‍ക്കുന്നത്. തുലാവര്‍ഷം കൂടി ശക്തമാകുന്നതോടെ ഇവ ഏതുനിമിഷവും ദുരന്തം വിതച്ചേക്കാം.മിക്കയിടങ്ങളിലും എതിര്‍വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ പോലും കാണാന്‍ കഴിയാത്തതരത്തില്‍ കൂറ്റന്‍മരങ്ങള്‍ റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന തരത്തിലാണ്.

പിറവന്തൂര്‍,വാഴത്തോപ്പ്, കടയ്ക്കാമണ്‍, പുതുവല്‍, കലഞ്ഞൂര്‍ മേഖലകളിലും അപകടഭീഷണിയായ ിമരങ്ങള്‍ നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ പഴക്കം ചെന്ന മരങ്ങള്‍ എല്ലാം ഭൂരിഭാഗവും ഉണങ്ങി ഒടിഞ്ഞു വീഴാറായസ്ഥിതിയിലാണ്. വഴിയോരതണല്‍ മരപദ്ധതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പും വനംവകുപ്പും ചേര്‍ന്നാണ് മരങ്ങള്‍ വച്ച് പിടിപ്പിച്ചത്.

എന്നാല്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും അപകടമാണ്‌വരുത്തിവയ്ക്കുന്നത്. പുനലൂര്‍മൂവാറ്റുപുഴസംസ്ഥാനപാതയും പത്തനാപുരം അടൂര്‍ പാതയോരങ്ങളിലും നില്‍ക്കുന്ന മരങ്ങളില്‍ പലതും ചുവട്ദ്രവിച്ച് ഒടിഞ്ഞ് വീഴാറായി നില്‍ക്കുകയാണ്.കഴിഞ്ഞ വര്‍ഷം ആഡംബരബസിന് മുകളിലേക്ക് പത്തനാപുരം നഗരമധ്യത്തില്‍ വച്ച് മരം കടപുഴകി വീണിരുന്നു.

അപകടസ്ഥിതിയിലുള്ളമരങ്ങള്‍മുറിച്ച്മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പരാതികള്‍പറഞ്ഞെങ്കിലുംഫലമുണ്ടായില്ല. വനംവകുപ്പും പൊതുമരാമത്ത്‌വകുപ്പും നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മരങ്ങള്‍ മുറിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തി.ഏതു നിമിഷവും അപകടത്തിന ്കാരണമായേ ക്കാവുന്ന ഇത്തരം വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍തയാറായില്ലെങ്കില്‍ വലിയ ദുരന്തങ്ങളാകും മേഖല സാക്ഷ്യം വഹിക്കേണ്ടി വരുന്നത്.

Related posts