പത്തനാപുരം മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സുരക്ഷാ ഭീതിയില്‍

ktm-bagaleesപത്തനാപുരം : പെരുമ്പാവൂര്‍ ജിഷ സംഭവത്തിന് പിന്നാലെ കിഴക്കന്‍ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സുരക്ഷാഭീതിയില്‍. പലഭാഗങ്ങളിലും തൊഴിലാളികള്‍ക്ക് നേരെ അക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നതായി പരാതി. മേഖലയില്‍ കെട്ടിടനിര്‍മ്മാണം, സിമന്റെ കട്ടനിര്‍മ്മാണ യൂണിറ്റുകള്‍ ,ഭക്ഷണശാലകള്‍, ലഘുഭക്ഷണ നിര്‍മ്മാണയൂണിറ്റുകള്‍, തോട്ടം മേഖല എന്നിവിടങ്ങളിലാണ് കൂടുതലും തൊഴിലാളികള്‍ ഉള്ളത്.

ബംഗാളിന്പുറമെതമിഴ്‌നാട്,കര്‍ണ്ണാടക,ഗുജറാത്ത്,ഒറീസ,അസ്സം എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജോലി ചെയ്യുന്നുണ്ട്.മിക്ക ആളുകളും കുടുംബസമേതം ഇവിടെ താമസിക്കുകയാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാതരം ജോലികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നുണ്ട്.എന്നാല്‍ പെരുമ്പാവൂര്‍ ജിഷ കൊലപാതകത്തിന് ശേഷം ഇവര്‍ക്ക് നേരെ പലഭാഗങ്ങളിലും അക്രമങ്ങള്‍ നടക്കുന്നുണ്ട്.കഴിഞ്ഞ ദിവസം മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്തിന് രാത്രിയില്‍ കല്ലേറ് നടന്നതാണ് അവസാനസംഭവം.

പുന്നല പത്തനാപുരം പാതയില്‍ ബൈക്കിലെത്തിയ നാലംഗസംഘം കാല്‍നടയാത്രക്കാരനായ ബംഗാള്‍ സ്വദേശിയെ മര്‍ദിച്ചിരുന്നു.എന്നാല്‍ ഇതിനെതിരെ പരാതികള്‍ നല്‍കിയാല്‍ പോലും അധികൃതര്‍ തിരിഞ്ഞ് നോക്കാറില്ല. ജിഷ സംഭവത്തിന് പിന്നാലെ ജോലിക്കെത്തിയ തൊഴിലാളികളെ തിരികെ വിടണമെന്നാവശ്യപ്പെട്ട്ഉടമയെഭീഷണിപ്പെടുത്തിയസംഭവവുംനിലവിലുണ്ട്.മിക്കസ്ഥലങ്ങളിലെയും ജോലിക്കാര്‍ക്ക് പോലീസ് വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുണ്ട്. പോലുസുകാരുടെ ഭാഗത്ത് നിന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം.

Related posts