പത്തനാപുരം: വൈദ്യശാലകളുടേയും ആയുര്‍വേദ ആശുപത്രികളുടേയും മറവില്‍ വീര്യം കൂടിയ അരിഷ്ടത്തിന്റെ വില്‍പ്പന പൊടിപൊ ടിക്കുന്നു. ബാറുകള്‍ പൂട്ടിയതും, വിദേശ മദ്യവില കൂടിയതും കാരണം ലഹരിക്കായി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അരിഷ്ടത്തി ലേക്ക് തിരിഞ്ഞിരിക്കുകയാണ്. 750 മില്ലിയുടേയും 500 മില്ലിയുടെയും കുപ്പികളിലും ചില്ലറയായും അരിഷ്ടംലഭ്യമാണ്. ബലാരിഷ്ടം, പിപ്പലാസം, ലോഹാസവം, ജീരകാരിഷ്ടം, ദശമൂലം, വിപ്ലവരിഷ്ടം, എന്നീ ലേബലുകളാണ് കുപ്പികളില്‍ ഒട്ടിച്ചിരിക്കുന്ന തെങ്കിലും കുപ്പിക ളില്‍ അരിഷ്ടം ഒന്നു തന്നെയാണ്.
വിദേശമദ്യത്തിന് ചെറിയ കുപ്പിക്ക് കുറഞ്ഞത് നൂറ് രൂപയിലധികം നല്കേണ്ടിവരുമ്പോള്ഗ്ലാസിന്25രൂപയ്ക്ക് അരിഷ്ടം ലഭിക്കുന്നു.അന്‍പത് രൂപ മുടക്കിയാല്‍ എത്ര ആരോഗ്യമുള്ള ആളായാലും ലഹരിയിലാകുമെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ശര്ക്കരകലക്കിയ വെള്ളത്തില്‍ വീര്യത്തിനായി ചിലരാസവസ്തുക്കളാണ് ചേര്‍ക്കുന്നത്. പുകയില അരച്ചതും സ്പിരിറ്റിനൊപ്പം വീര്യത്തിനായി എസന്‍സുകളും ചേര്‍ക്കുന്നു. ആയുര്‍വേദ ഒഷധ നിര്‍മ്മാണത്തിന്റെ പേരില്‍ ലൈസന്‍സെടുത്തശേഷം കൃത്യമായി ലഹരി ചേര്‍ത്ത് അരിഷ്ടം നിര്‍മ്മിച്ച് കുപ്പികളിലാക്കി വൈദ്യശാലകളിലും ചില ആയുര്‍വേദ ആശുപത്രികളിലും എത്തിക്കുന്ന സംഘം പ്രവൃത്തിക്കുന്നുണ്ട്.
ചില സ്ഥലങ്ങളില്‍ എക്സൈസുകാര്‍ക്കും പോലീസുകാര്‍ക്കും മാസപടി നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളി ലും മറ്റും അരിഷ്ടകട തുടങ്ങുന്നതിനായി ആയുര്‍വേദ ഡോക്ടര്‍മാരുടെ പേര് വെച്ച് ലൈസന്‍സ് സമ്പാദിക്കുന്നു. ഒരേ ഡോക്ടറുടെ ലൈസന്‍സില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യശാല പ്രവൃത്തിപ്പിക്കുന്നു. ചില ദിവസങ്ങളില്‍ പേരിന് വേണ്ടി ചികിത്സയും നല്കുന്നു.
എല്ലാ രോഗത്തിനും മരുന്ന് ഒന്നു തന്നെയെന്ന് മാത്രം. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് അരിഷ്ട വില്പന കൂടുതലായി നടക്കുന്നത്. വിദേശ മദ്യ ശാലകളുടെ അവധി ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വില്പന .വീര്യത്തിന് വേണ്ടി ഉഗ്രവിഷം ചേര്‍ത്ത അരിഷ്ടം കുടിക്കുന്നതിലൂടെ കരള്‍ രോഗം ഉള്‍പ്പെടെ മാരകരോഗങ്ങള്‍ വരുന്നതിന് കാരണമാകുന്നു. എക്സൈസ് തലപ്പത്ത് ഋഷിരാജ് സിംഗ് എത്തിയതോടെ വ്യാജ അരിഷ്ട കച്ചവടക്കാര്‍ക്ക് പിടിവീഴുമെന്ന പ്രതീക്ഷയിലാണ്.