പര്‍ദ കേസില്‍ സ്വിസ് യുവതിക്ക് വിജയം

NRI1ബര്‍ലിന്‍: പര്‍ദയിട്ടതിന്റെ പേരില്‍ പിരിച്ചുവിട്ടതിനെതിരേ സ്വിസ് യുവതി നടത്തിയ നിയമ പോരാട്ടം വിജയം നേടി. ദീര്‍ഘകാലമായി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇരുപത്തൊമ്പതുകാരി പര്‍ദ ധരിച്ചു തുടങ്ങിയതോടെ പിരിച്ചുവിടുകയായിരുന്നു. െ്രെഡ ക്ലീനിംഗ് സ്ഥാപനത്തിലായിരുന്നു ജോലി. ആറു വര്‍ഷത്തെ സേവനത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു നടപടി. അവര്‍ക്ക് ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്.

ശുചിത്വ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ പര്‍ദ ധരിക്കാന്‍ പാടില്ലെന്നായിരുന്നു തൊഴിലുടമയുടെ നിലപാട്. ദിവസേന പര്‍ദ കഴുകാമെന്നും അല്ലെങ്കില്‍ ഡിസ്‌പോസിബിള്‍ പര്‍ദ ധരിക്കാമെന്നും യുവതി പറഞ്ഞെങ്കിലും ഉടമ വഴങ്ങിയില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെട്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി യുവതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts