രാഷ്ട്രീയ നേതാക്കളെ സിന്‍ഡിക്കേറ്റ് അംഗങ്ങളാക്കിയതിനെതിരേ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍

knr-kannur-universityകണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകരെ വിദ്യാഭ്യാസ വിചക്ഷണര്‍ എന്ന ലേബലില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരാക്കിയതില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രതിഷേധിച്ചു.  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഭരണത്തില്‍ അക്കാദമിക് മികവുള്ളവരെ ഉള്‍പ്പെടുത്താതെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പിന്‍സീറ്റ് ഭരണം യൂണിവേഴ്‌സിറ്റികളില്‍ നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് സിന്‍ഡിക്കേറ്റ് പുനഃസംഘടന.

വിദ്യാഭ്യാസ വിചക്ഷണരുടെ പാനലില്‍ ഉള്‍പ്പെടുത്തിയ എം. പ്രകാശന്‍, പി. സന്തോഷ്, വി.പി.പി. മുസ്തഫ എന്നിവരുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ എന്താണെന്ന് പൊതുസമൂഹത്തിന്റെ മുമ്പാകെ ഒരു സംവാദത്തിനായി പാര്‍ട്ടി തയാറാകണം.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി പാര്‍ട്ടി സെല്‍ ഭരണം നടത്താനുള്ള നീക്കത്തില്‍ യോഗം പ്രതിഷേധിച്ചു. സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഇ.കെ. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.പി. പ്രേമന്‍, ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ജയന്‍ ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts