കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് കോട്ടയത്ത്;  യോഗത്തിൽ കേന്ദ്രമന്ത്രി ഡോ. മഹേഷ് ശർമ; നഗരം പോലീസ് വലയത്തിൽ

കോട്ടയം: ബിജെപി സംസ്ഥാനപ്രസിഡന്‍റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഇന്ന് അക്ഷര നഗരിയിൽ ഉജ്വല വരവേൽപ്. ഇന്ന് രാവിലെ ജില്ലാ അതിർത്തിയായ നീർപ്പാറയിൽനിന്ന് ജില്ലാ നേതാക്കൾ യാത്രയെ വരവേറ്റു. കടുത്തുരുത്തിയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് യാത്ര ഏറ്റുമാനൂരിൽ എത്തിച്ചേരും.

ഏറ്റുമാനൂർ, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കുന്ന പദയാത്ര 2.30ന് ആരംഭിക്കും. എംസി റോഡ് വഴി വരുന്ന യാത്ര വൈകുന്നേരം നാലിന് നാഗന്പടത്ത് എത്തിച്ചേരും.
നെഹ്റു സ്റ്റേഡിയത്തിനു സമീപത്തു നിന്നാണ് നഗരം ചുറ്റിയുള്ള പ്രകടനം ആരംഭിക്കുന്നത്.

ബേക്കർ ജംഗ്ഷൻ , ശാസ്ത്രി റോഡ് വഴി വൈകുന്നേരം ആറു മണിക്ക് സമ്മേളന നഗരിയിൽ എത്തിച്ചേരും. തുടർന്നു ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി ഡോ. മഹേഷ് ശർമ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്, നളിൻ കുമാർ കാട്ടീൽ എംപി എന്നിവർ പങ്കെടുക്കും.

കോട്ടയം പോലീസ് വലയത്തിൽ,ഇന്ന് ഗതാഗതനിയന്ത്രണം
കോട്ടയം: ബിജെപിയുടെ ജനരക്ഷാ യാത്രയും ദേവസ്വം ബോർഡ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍റെ പ്രകടനവും ഇന്ന് കോട്ടയം നഗരം സ്തംഭിപ്പിക്കും. പൊതുജനങ്ങളുടെ അസൗകര്യം പരമാവധി ലഘൂകരിക്കുന്നതിനു വേണ്ടി ഏറ്റുമാനൂർ മുതൽ കോട്ടയം വരെ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ രാത്രി ഏഴു വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

1. ചങ്ങനാശേരി ഭാഗത്തുനിന്നു വടക്കു ഭാഗത്തേക്ക് വരുന്ന സർവീസ് ബസുകൾ ഒഴികെയുള്ള ഭാരവണ്ടിക.ൾ ചിങ്ങവനം ഗോമതിക്കവലയിൽനിന്ന് തിരിഞ്ഞ് പാക്കിൽ- പൂവന്തുരുത്ത് -കടുവാക്കുളം കഞ്ഞിക്കുഴി മണർകാട് തിരുവഞ്ചൂർ ഏറ്റുമാനൂർ വഴി പോകേണ്ടതാണ്.

2. ചിങ്ങവനം ഭാഗത്തുനിന്നു കിഴക്ക് ഭാഗത്തേക്ക് പോകേണ്ട സർവിസ് ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ ഗോമതിക്കവല പാക്കിൽ കവല പൂവന്തുരുത്ത്- കടുവാക്കുളം കഞ്ഞിക്കുഴി മണർകാട് വഴി കിഴ
ക്കോട്ട് പോകേണ്ടതാണ് .
3. ഏറ്റുമാനൂർ ഭാഗത്തുനിന്നു തെക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ പേരൂർ കവല തിരുവഞ്ചൂർ – മണർകാട്- പുതുപ്പള്ളി- ഞാലിയാകുഴി- തെങ്ങണ- ചങ്ങനാശേരി വഴി പോകേണ്ടതാണ്.

4. എറണാകുളം ഭാഗത്ത്നിന്നു കോട്ടയത്തേക്ക് വരുന്ന സർവീസ് ബസുകൾ കാണക്കാരി അന്പലം കോട്ടമുറി മെഡിക്കൽകോളേജ് ചുങ്കം ചാലുകുന്ന് വഴി പോകേ
ണ്ടതാണ്

5. ഏറ്റുമാനൂർ ഭാഗത്ത്നിന്നു പാലാ- കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങൾ എംസി റോഡിൽ വെന്പള്ളി കിടങ്ങൂർ- പാലാ വഴി പോകേണ്ടതാണ്.
6. എറണാകുളം ഭാഗത്തുനിന്നു പാലാ- കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങൾ തവളക്കുഴി മംഗള കലുങ്ക്- കിടങ്ങൂർ- പാലാ വഴി പോകേണ്ടതാണ്.

7. കെ കെ റോഡിൽ കിഴക്കു നിന്നു വരുന്ന സർവീസ് ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ വടക്കോട്ട് പോകേണ്ടവ മണർകാട് ഏറ്റുമാനൂർ റോഡിലൂടെയും തെക്കോട്ട് പോകേണ്ടവ പുതുപ്പള്ളി റോഡിലൂടെയും പോകേണ്ടതാണ്.

8. കുമരകം ഭാഗത്ത് നിന്നു വരുന്ന സർവീസ് ബസുകൾ പുത്തനങ്ങാടി കുരിശുപള്ളി, തിരുവാതുക്കൾ, ജവഹർ ബാലഭവൻ വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി സർവീസ് അവസാനിപ്പിച്ച് മടങ്ങേണ്ടതാണ്.

9. കെ കെ റോഡിൽ കിഴക്കുനിന്നു വരുന്ന സർവീസ് ബസുകൾ കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്കു തിരിഞ്ഞ് ലോഗോസ് – റെയിൽവേ സ്റ്റേഷൻ വഴി നാഗന്പടം ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് ആ വഴി തന്നെ തിരിച്ച് പോകേണ്ടതാണ്.

10. പാലാ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പേരൂർ കവല മണർകാട് – കളക്ടറേറ്റ് ജംഗ്ഷൻ – നിന്നും വലത്തേക്കു തിരിഞ്ഞ് ലോഗോസ് റെയിൽവേ സ്റ്റേഷൻ വഴി നാഗന്പടം ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരിച്ച് പോകേണ്ടതാണ്.

11.കോട്ടയം ഭാഗത്തു നിന്നും വടക്കോട്ട് ഏറ്റുമാനൂർ ഭാഗത്തേക്ക് വാഹന ഗതാഗതത്തിനു തടസമുണ്ടായിരിക്കുന്നതല്ല.

Related posts