ലോട്ടറി സമ്മാനഘടന അടിയന്തിരമായി പുനഃക്രമീകരിക്കണം: ഐഎന്‍ടിയുസി

klm-INTUCകണ്ണൂര്‍: 6500 കോടി വാര്‍ഷിക വിറ്റുവരവുള്ള കേരള സംസ്ഥാന ലോട്ടറിയില്‍ ഇന്നു നിലവിലിരിക്കുന്ന സമ്മാന ഘടന അടിയന്തിരമായി പുനക്രമീകരിച്ച് 10000 ല്‍ താഴെയുള്ള സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരി നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.

ഇന്ന് സംസ്ഥാന ലോട്ടറിയില്‍ 30 രൂപയുടേത് ഒരു ദിവസം 80 ലക്ഷമാണ് അച്ചടിക്കുന്നത്. 30 ലക്ഷം ടിക്കറ്റ് അച്ചടിച്ച് കൊണ്ടിരുന്നപ്പോഴുള്ള സമ്മാനഘടനയാണ് ഇപ്പോഴും നിലവിലുള്ളത്. സമ്മാനങ്ങള്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ടിക്കറ്റ് എടുക്കാന്‍ മടിക്കുന്നതിനാല്‍ ചില്ലറ വില്‍പനക്കാരുടെ കൈവശം ടിക്കറ്റുകള്‍ ചെലവാകാതെ വരുന്നുണ്ട്. വിറ്റുവരവിന്റെ അമ്പത് ശതമാനം ജനങ്ങള്‍ക്ക് സമ്മാനമായി നല്‍കാന്‍ നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്് ഐഎന്‍ടിയുസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇന്ന് വ്യാജലോട്ടറിയും എഴുത്ത് ലോട്ടറിയും വ്യാപകമായിരിക്കുന്നു.   50 സെയിം ടിക്കറ്റുകള്‍ വരെ വില്‍ക്കുന്ന സ്ഥിതിയിലേക്ക് ലോട്ടറി മേഖലയെ വലിയ ചൂതാട്ട സംവിധാനമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജിന്‍സ് മാത്യു അധ്യക്ഷത വഹിച്ചു.   സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പൂന്തോടന്‍ ബാലന്‍, പി.വി. സജേഷ്, പി.ടി. അനില്‍കുമാര്‍, ടി.ടി. ഏലിയാസ്, ശ്രീധരന്‍ വയരത്ത്, സി. വിനീഷ്, എം.ഒ. ദേവസ്യ, പി.എന്‍. ഹരിദാസ്, സി. വേണു, ഷവലാസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts