വഴി തെറ്റിവന്ന കണ്ടെയ്‌നര്‍ വെദ്യുതി ഉപകരണങ്ങള്‍ കേടുവരുത്തിയവകയില്‍ വെങ്കിടങ്ങ് വൈദ്യുതി സെക്ഷനിന് ഒരു ലക്ഷത്തിലേറെ നഷ്ടം

tcr-electricityവെങ്കിടങ്ങ്: ഇന്നലെ പുലര്‍ച്ചെ കണ്ടെയ്‌നര്‍ ലോറി വഴി തെറ്റിവന്ന് വൈദ്യുതി ഉപകരണങ്ങള്‍ കേടുവരുത്തിയതിന് വെങ്കിടങ്ങ് വൈദ്യുതി സെക്ഷനില്‍ മാത്രം ഒരു ലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം ഉണ്ടായതായി വെങ്കിടങ്ങ് വൈദ്യുത സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. നൂറില്‍പരം സര്‍വീസ് വയറുകള്‍ പൊട്ടിയതായും അഞ്ച് സ്ഥലങ്ങളില്‍ എച്ച്ടി കമ്പികള്‍ പൊട്ടിയതായും ഒരു പോസ്റ്റും പല സ്റ്റേ വയറുകളും പൊട്ടി നശിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇപ്പോഴും നഷ്ടം മുഴുവനായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പണികള്‍ തുടര്‍ന്നു കൊണ്ടിരിക്കയാണ്. ജോലിക്കാര്‍ മുഴുവനായി തിരിച്ച് എത്തണമെങ്കില്‍ ആറു മണി കഴിയും. അതുവരെ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസ് വയറുകള്‍ പൊട്ടിയത് മാത്രമല്ല ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. പുലര്‍ച്ചെ മുതല്‍ തന്നെ വൈദ്യുതി വിതരണം നിലച്ചത് വീട്ടമ്മമാര്‍ക്കും കച്ചവടക്കാര്‍കുകം വിനയായി.

സ്കൂളില്‍ കുട്ടികളെ വിടേണ്ട അമ്മമാര്‍ വളരെ അധികം ബുദ്ധിമുട്ടേണ്ടിവന്നു. വൈദ്യുതി വിതരണം നിലച്ചാല്‍ വീട്ടിലെ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. കച്ചവടക്കാരുടെ കാര്യവും വിഭിന്നമല്ല. ഒരു അവധി ദിവസത്തെ പ്രതീതിയാണ് കടകളില്‍ ഉണ്ടായത്. റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്താന്‍ അപേക്ഷ സ്വീകരിക്കുന്ന ദിവസമായിരുന്നു ഇന്ന്. ഒരു ഫോട്ടോ കോപ്പി പോലും എടുക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. കടകളില്‍ സൂക്ഷിച്ചിരുന്ന ഐസ്ക്രീം പോലുള്ള ഭക്ഷണ സാധനങ്ങള്‍ മുഴുവനും നശിച്ചു. വൈദ്യുതി ബോര്‍ഡിനേക്കാള്‍ നഷ്ടം കച്ചവടക്കാര്‍ക്കും വീട്ടുകാര്‍ക്കും ഈ സംഭവം മൂലം ഉണ്ടായിട്ടുണ്ട്. എന്നാണ് ഇവര്‍ക്ക് ഉണ്ടായ നഷ്ടത്തിന് പരിഹാരം ചെയ്ത് തരിക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Related posts