നാഗ്പുർ: അത്യന്തം ആവേശംനിറഞ്ഞ പോരാട്ടത്തിൽ ഇന്ത്യക്കു വിജയാഹ്ലാദം. രണ്ടാം ഏകദിന ക്രിക്കറ്റിൽ അവസാന ഓവർവരെ ഇഞ്ചോടിഞ്ച് പോരാടിയ ഓസ്ട്രേലിയയെ ഇന്ത്യ എട്ട് റണ്‍സിനു കീഴടക്കി. ഇതോടെ അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ 2-0നു മുന്നിലെത്തി. 40-ാം ഏകദിന സെഞ്ചുറിയിലൂടെ ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 48.2 ഓവറിൽ 250. ഓസ്ട്രേലിയ 49.3 ഓവറിൽ 242.
വിജയ് സൂപ്പർ
അവസാന ഓവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റണ്‍സ്. 49-ാം ഓവറിന്റെ അവസാന പന്തിൽ മുഹമ്മദ് ഷാമിയെ നഥാൻ ലിയോണ്‍ ബൗണ്ടറി കടത്തിയതോടെയായിരുന്നു അത്. 11 റണ്‍സ് പ്രതിരോധിക്കാനുള്ള ചുമതല കോഹ്ലി ഏൽപ്പിച്ചത് വിജയ് ശങ്കറിനെ. വിജയുടെ ആദ്യ പന്തിൽ സ്റ്റോയിനിസ് വിക്കറ്റിനു മുന്നിൽ കുടങ്ങി. 65 പന്തിൽനിന്ന് 52 റണ്‍സ് എടുത്ത് നിന്നിരുന്ന സ്റ്റോയിനിസ് പുറത്തായത് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. അടുത്ത പന്തിൽ സാംപ രണ്ട് റണ്‍സ് എടുത്തു. എന്നാൽ, മൂന്നാം പന്തിൽ സാംപയുടെ വിക്കറ്റ് തെറിപ്പിച്ച് വിജയ് ശങ്കർ ഇന്ത്യക്ക് എട്ട് റണ്‍സ് ജയം സമ്മാനിച്ചു.
സ്റ്റോയിനിസ് ആയിരുന്നു ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഹാൻഡ്സ്കോന്പ് 48ഉം ഉസ്മാൻ ഖവാജ 38ഉം റണ്‍സ് വീതം നേടി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറയും വിജയ് ശങ്കറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
കോഹ്ലിയും വിജയും
സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 120 പന്തിൽ 10 ഫോറിന്റെ അകന്പടിയോടെ 116 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്. 46 റണ്‍സുമായി വിജയ് ശങ്കർ ഇന്ത്യൻ ക്യാപ്റ്റന്‍ പിന്തുണ നൽകി. കോഹ്ലിയുടെ ഏകദിന കരിയറിലെ 40-ാം സെഞ്ചുറിയാണിത്. 17 ഓവറിൽ മൂന്ന് വിക്കറ്റിന് 75 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ കോഹ്ലിയും വിജയ് ശങ്കറും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 41 പന്തിൽ 46 റണ്‍സെടുത്ത വിജയ് ശങ്കറിനെ റണ്‍ഒൗട്ടാക്കി സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു.
നിർഭാഗ്യ റണ്ണൗട്ട്
കന്നി അർധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന വിജയ് ശങ്കറിനെ നിർഭാഗ്യം പിടികൂടി. 29-ാം ഓവർ എറിയാനെത്തിയത് സാംപ. ഓവറിലെ അഞ്ചാം പന്ത് കോഹ്ലി സ്ട്രെയ്റ്റ് ഡ്രൈവിനു ശ്രമിച്ചു. ഈ സമയത്ത് നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന വിജയ് ശങ്കർ സിംഗിളെടുക്കാൻ തയാറായി ക്രീസിൽ നിന്ന് പുറത്തായിരുന്നു.കോഹ്ലി ബാറ്റിൽനിന്ന് പന്ത് സാംപയുടെ കൈയിലേക്ക്. സ്റ്റന്പ് ഇളക്കാൻ ഓസീസ് സ്പിന്നർക്ക് അധികം സമയം വേണ്ടിവന്നില്ല. ഇന്ത്യൻ ഇന്നിംഗ്സിലെ ഏക സിക്സിന് ഉടമയായിരുന്നു വിജയ്. നേരിട്ട പന്തിനേക്കാൾ കൂടുതൽ റണ്‍സ് നേടിയതും വിജയ് തന്നെ.
രോഹിത് ശർമ (പൂജ്യം) ആദ്യ ഓവറിന്റെ അവസാന പന്തിൽ പുറത്താകുന്പോൾ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു തുടങ്ങിയിരുന്നില്ല. പിന്നാലെ ധവാനും (21 റണ്‍സ്) മടങ്ങി.
ക്യാപ്റ്റൻ @ 9000
ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 9,000 റണ്‍സ് പിന്നിടുന്ന റിക്കാർഡ് ഇനി വിരാട് കോഹ്ലിക്കു സ്വന്തം. ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗിനെ ആണ് വിരാട് മറികടന്നത്. 159 ഇന്നിംഗ്സിൽ നിന്ന് ആണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. രണ്ടാമതുള്ള പോണ്ടിംഗിന് 203 ഇന്നിംഗ്സ് വേണ്ടിവന്നു 9,000 റണ്‍സിലെത്താൻ.
ഇന്നലെ വ്യക്തിഗത സ്കോർ 22ൽ എത്തിയപ്പോഴാണ് കോഹ്ലി ക്യാപ്റ്റനായി 9,000 റണ്‍സ് എന്ന നാഴികക്കല്ലിലെത്തിയത്. ക്യാപ്റ്റനായി 9,000 റണ്‍സ് തികയ്ക്കുന്ന ആറാമത് താരമാണ് വിരാട്.
ക്യാപ്റ്റനായി 9000
താരം, ഇന്നിംഗ്സ് വിരാട് കോഹ്ലി 159
റിക്കി പോണ്ടിംഗ് 203
ഗ്രെയിം സ്മിത്ത് 220
എം.എസ്. ധോണി 253
അലൻ ബോർഡർ 257
സ്റ്റീഫൻ ഫ്ളെമിംഗ് 272
സ്കോർബോർഡ്
ടോസ്: ഓസ്ട്രേലിയ
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി സാംപ ബി കമ്മിൻസ് 0, ധവാൻ എൽബിഡബ്ല്യു ബി മാക്സ്വെൽ 21, കോഹ്ലി സി സ്റ്റോയിനിസ് ബി കമ്മിൻസ് 116, റായുഡു എൽബിഡബ്ല്യു ബി ലിയോണ്‍ 18, വിജയ് ശങ്കർ റണ്ണൗട്ട് 46, കേദാർ ജാദവ് സി ഫിഞ്ച് ബി സാംപ 11, ധോണി സി ഖവാജ ബി സാംപ 0, ജഡേജ സി ഖവാജ ബി കമ്മിൻസ് 21, കുൽദീപ് ബി കമ്മിൻസ് 3, ഷാമി നോട്ടൗട്ട് 2, ബുംറ ബി കോൾട്ടർ നെയ്ൽ 0, എക്സ്ട്രാസ് 12, ആകെ 48.2 ഓവറിൽ 250.
ബൗളിംഗ്: കമ്മിൻസ് 9-2-29-4, കോൾട്ടർ നെയ്ൽ 8.2-0-52-1, മാക്സ്വെൽ 10-0-45-1, സാംപ 10-0-62-2, ലിയോണ്‍ 10-0-42-1, സ്റ്റോയിനിസ് 1-0-12-0.
ഓസ്ട്രേലിയ ബാറ്റിംഗ്: ഫിഞ്ച് എൽബിഡബ്ല്യു ബി കുൽദീപ് 37, ഖവാജ സി കോഹ്ലി ബി ജാദവ് 38, ഷോണ്‍ മാർഷ് സി ധോണി ബി ജഡേജ 16, ഹാൻഡ്സ്കോന്പ് റണ്ണൗട്ട് 48, മാക്സ് വെൽ ബി കുൽദീപ് 4, സ്റ്റോയിനിസ് എൽബിഡബ്ല്യു ബി ശങ്കർ 52, കറെ ബി കുൽദീപ് 22, കോൾട്ടർ നെയ്ൽ ബി ബുംറ 4, കമ്മിൻസ് സി ധോണി ബി ബുംറ 0, ലിയോണ്‍ നോട്ടൗട്ട് 6, സാംപ ബി ശങ്കർ 2, എക്സ്ട്രാസ് 13, ആകെ 49.3 ഓവറിൽ 242.
ബൗളിംഗ്: ഷാമി 10-0-60-0, ബുംറ 10-0-29-2, ജഡേജ 10-0-48-1, വിജയ് ശങ്കർ 1.3-0-15-2, കുൽദീപ് 10-0-54-3, കേദാർ ജാദവ് 8-0-33-1.