ശ്വസനനാളിയില്‍ കുടുങ്ങിയ എയര്‍ഗണ്‍ തിര ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

KKD-AIRGUNപെരിന്തല്‍മണ്ണ: അബദ്ധത്തില്‍ തൊണ്ടയിലൂടെ അപകടകരമാംവിധം ശ്വസനനാളിയില്‍ വലതുവശത്ത് എത്തിച്ചേര്‍ന്ന എയര്‍ഗണ്‍ തിര അപൂര്‍വ എന്‍ഡോസ്‌കോപ്പിയിലൂടെ പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫാ ആശുപത്രിയിലെ നെഞ്ച് – ശ്വാസകോശ രോഗവിഭാഗം വിദഗ്ധര്‍ പുറത്തെടുത്തു.സാധാരണയായി നെഞ്ചും ശ്വസനനാളിയും തുറന്നു ചെയ്യുന്ന മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന, ദിവസങ്ങള്‍ ആശുപത്രിയില്‍ കിടക്കുകയും സാമ്പത്തിക ചെലവ് വരുന്നതുമായ ശസ്ത്രക്രിയയാണ് ഈ അത്യപൂര്‍വ ചികിത്സയിലൂടെ ഇല്ലാതായത്.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്ാട് സ്വദേശിയായ 36-കാരനായ യുവാവ് ശ്വാസതടസവും പഴുപ്പും അസഹ്യമായതിനെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ കിംസ് അല്‍ ഷിഫാ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് പള്‍മണോളജി വിഭാഗം മേധാവി ഡോ. സുബിന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ പഴുപ്പ് മാറ്റുകയും തെറാപ്യൂട്ടിക്ക് ബ്രോങ്ക്‌സ്‌കോപ്പി പരിശോധനയിലൂടെ ശ്വസനനാളിയില്‍ വലതുവശത്ത് തോക്കില്‍ തിര കാണപ്പെട്ടു.

തുടര്‍ന്ന് രോഗിക്ക് നേരിയ മയക്കം നല്‍കിയശേഷം ഫഌകസിബിള്‍ ബ്രോങ്ക്‌സ്‌കോപ്പി വഴി ബയോപ്‌സി ഫോര്‍ സപ്‌സ് ഉപയോഗിച്ച് വിദഗ്ധമായി തിര പുറത്തെടുത്തു. ഡോ. ടോണിലൂക്ക് ബേബി സഹായിയായിരുന്നു. മലബാറില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ചികിത്സ നടത്തിയതെന്ന് കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ കിംസ് അല്‍ശിഫാ വൈസ് ചെയര്‍മാന്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഉണ്ണീന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. റിയാസ് ഖാന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍, പള്‍മണോളജി ഡോക്ടര്‍മാരായ ഡോ. സുബിന്‍ അഹമ്മദ്, ടോണിലൂക്ക് ബേബി എന്നിവര്‍ പങ്കെടുത്തു.

Related posts