സീസറും യാത്രയായി, വെടിയൊച്ചകളില്ലാത്ത ലോകത്തേക്ക്! 2011ലെ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട നാലു നായ്ക്കളില്‍ ഒരാള്‍

DOGവെടിയൊച്ചകളില്ലാത്ത ലോകത്തേക്ക് സീസറും പോയി. സീസറിനെ ഓര്‍ക്കുന്നില്ലേ! 2011ലെ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട നാലു നായ്ക്കളില്‍ ഒരാള്‍. കൂട്ടുകാരായ മറ്റു മൂന്നു പേരും സമീപകാലത്താണ് ഈ ലോകത്തോട് വിടപറഞ്ഞത്. കൂട്ടുകാര്‍ നഷ്ടപ്പെട്ടതോടെ ഒറ്റപ്പെടലിന്റെ വേദന സഹിച്ചു കഴിഞ്ഞിരുന്ന സീസര്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.ഔദ്യോഗിക ജോലികളില്‍നിന്നു വിരമിച്ചശേഷം മൃഗാവകാശ പ്രവര്‍ത്തകയായ ഫിസ ഷായുടെ ഫാമിലായിരുന്നു നാലു പേരെയും സംരക്ഷിച്ചുപോന്നിരുന്നത്. ഹൃദയസ്തംഭനം മൂലമാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട 11കാരന്‍ സീസറിന്റെ അന്ത്യം.

2003ല്‍ മുംബൈ പോലീസിന്റെ ബോംബ് സ്ക്വാഡില്‍ ജോലിയില്‍ പ്രവേശിച്ച സീസര്‍ 2013ല്‍ വിരമിച്ചു. 2011ല്‍ ഭീകരര്‍ ഉപേക്ഷിച്ച ഗ്രനേഡുകള്‍ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കണ്ടെത്തിയതു കൂടാതെ ഭീകരര്‍ ഒളിച്ചിരുന്ന നരിമാന്‍ ഹൗസിലെ തെരച്ചിലിനും സീസര്‍ പങ്കാളിയായിട്ടുണ്ട്.

മുംബൈ ഭീകരാക്രമണത്തിന്റെ തെരച്ചിലിനുണ്ടായിരുന്ന നാലു നായ്ക്കളും ഒരേ വര്‍ഷംതന്നെ വെടിയൊച്ചകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഈ വര്‍ഷം ഏപ്രിലില്‍ മാക്‌സും ജൂണില്‍ സുല്‍ത്താനും ജൂലൈയില്‍ ടൈഗറും ജീവന്‍ വെടിഞ്ഞു. ടൈഗറിന്റെ വിയോഗത്തോടെ ഒറ്റപ്പെടലിന്റെ മാനസികസമ്മര്‍ദത്തിലായിരുന്ന സീസര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരികെ ഫാമിലെത്തിയിട്ട് അധികം നാളുകളായിട്ടില്ല. സീസറിന്റെ ജഡം രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.

Related posts