എസ്‌ഐയും ഡ്രൈവറും സിഐടിയു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി

alp-policeപയ്യന്നൂര്‍: പരിയാരം എസ്‌ഐയും ഡ്രൈവറും സിഐടിയു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി. കുളപ്പുറം സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പുത്തൂര്‍കുന്നില്‍ താമസക്കാരനുമായ വിളയാങ്കോട് ഡിവിഷനിലെ ചുമട്ടുതൊഴിലാളി ജസ്റ്റിന്‍ അഗസ്റ്റിനാണ് (28) ബുധനാഴ്ച രാത്രി മര്‍ദനമേറ്റത്.  ഗുരുതരമായി മര്‍ദനമേറ്റ ഇയാള്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിയാരം എസ്‌ഐ, ഡ്രൈവര്‍ എന്നിവര്‍ മര്‍ദിച്ചെന്ന് കാണിച്ച് യുവാവ് തളിപ്പറമ്പ് സിഐ കെ. വിനോദ് കുമാറിന് പരാതി നല്‍കി. കൂടാതെ കോടതിയിലും ഹര്‍ജി നല്‍കുന്നുണ്ട്.

ബുധനാഴ്ച രാത്രി 8.30ഓടെ പയ്യന്നൂര്‍ ഭാഗത്തേക്ക് കാറോടിച്ചുപോകുമ്പോള്‍ പിറകില്‍നിന്നും പോലീസ് വാഹനം ഹോണടിച്ചു. പിലാത്തറ പീരക്കാംതടത്തിനു സമീപമായിരുന്നു സംഭവം. കനത്ത മഴയായതിനാല്‍ ആംബുലന്‍സിന്റെ ഹോണാണെന്നാണ് ജസ്റ്റിന്‍ കരുതിയത്.   സൈഡ് കൊടുക്കാന്‍ പറ്റിയ ഭാഗമല്ലാത്തതിനാല്‍ അല്‍പം വേഗം കൂട്ടിയോടിച്ച് 100 മീറ്റര്‍ അപ്പുറത്ത് വാഹനം നിര്‍ത്തി ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കുകയായിരുന്നു. എന്നാല്‍ പോലീസ് ജസ്റ്റിന്റെ മറുപടിയില്‍ തൃപ്തരായില്ല. മനഃപൂര്‍വം വാഹനം നിര്‍ത്താതെ പോയതാണെന്നു പറഞ്ഞു പിലാത്തറ മുതല്‍ മര്‍ദനം തുടങ്ങിയതായാണ് ആരോപണം.  സ്റ്റേഷനിലെത്തിയിട്ടും മര്‍ദിച്ചതായി പരാതിയുണ്ട്.

Related posts