കൊടുംചൂടില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു; ഒഡീഷ, തെലുങ്കാന എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍

heatന്യൂഡല്‍ഹി: രാജ്യത്ത് കനത്ത ചൂടില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. ഒഡീഷ, തെലുങ്കാന എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. ഏപ്രില്‍ മാസത്തിലെ ചൂട് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

41 ഡിഗ്രിയാണ് ഡല്‍ഹിയില്‍ വ്യാഴാഴ്ച അനുഭവപ്പെട്ട ചൂട്. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ ചൂട് 45 ഡിഗ്രി സെല്‍ഷ്യസിലെത്തിയതായി റിപ്പോര്‍ട്ടുണ്്ട്. രാജ്യത്തെ മിക്ക ജലസംഭരണികളിലും ജലനിരപ്പ് താഴ്ന്നു. 91 ജലസംഭരികളിലെ അളവ് പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. 23 ശതമാനത്തില്‍ താഴെയാണ് ഇവിടുത്തെ ജലനിരപ്പ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂടുകാറ്റ് അനുഭവപ്പെടുന്നുണ്്ട്.

കനത്ത വരള്‍ച്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നടക്കേണ്്ടിയിരുന്ന 13 ഐപിഎല്‍ മത്സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റാന്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Related posts