ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞ സംഭവം: ഡ്രൈവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

tcr-thirachilപുതുക്കാട്:  കുറുമാലി പുഴയിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഡ്രൈവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാവിലെ 8 മണിയോടെ ആരംഭിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞോടെ വെളിച്ച കുറവ് മൂലം നിര്‍ത്തിവച്ചിരുന്നു. ഇന്നലെയും ഇന്നുമായി കൊച്ചിയില്‍ നിന്നെത്തിയ നേവിയിലെ മുങ്ങല്‍ വിദഗ്ധരാണ് ഇന്നലെ പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പാലത്തിന്റെ കൈവരി തകര്‍ത്ത് ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞത്.

ഡ്രൈവര്‍ ചിറ്റിശേരി പാണയങ്ങാടന്‍ വിനുവിനെയാണ് കാണാതായത്. മാഞ്ഞാംകുഴിയില്‍ നിന്നും ആറാട്ടുപുഴ ഭാഗത്തേയ്ക്ക് നേവിയുടെ തെരച്ചില്‍ സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. കൂടാതെ തൃശൂരില്‍ നിന്നും എത്തിയ അഗ്നിശമന സേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ മാഞ്ഞാംകുഴി ഭാഗത്തുനിന്നും കുറുമാലിപുഴയില്‍ അപകടം നടന്ന സ്ഥലത്തേയ്ക്കും തെരച്ചില്‍ വ്യാപിച്ചിട്ടുണ്ട്. രാവിലെ മാഞ്ഞാംകുഴിയില്‍ നിന്നും ഡിങ്കി ബോട്ടിലാണ് സംഘങ്ങള്‍ തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. പുഴയിലെ കുത്തൊഴുക്ക്, ചുഴികളും തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്.

Related posts