നന്ദിയോടിന്റെ ദീപാവലി സ്‌പെഷല്‍… പടക്ക നിര്‍മാണത്തില്‍ പെണ്‍പെരുമയുമായി ആലംപാറ ഗ്രാമം; നിര്‍മ്മാണത്തില്‍ അഞ്ചൂറിലേറെ സ്ത്രീകള്‍

tvm-padakkomപാലോട്:പടക്ക നിര്‍മാണത്തിലെ പെണ്‍പെരുമയുമായി ആലംപാറ ഗ്രാമം . ഗ്രാമം മുഴുവന്‍ പടക്കനിര്‍മാണകേന്ദ്രങ്ങള്‍. അഞ്ഞൂറിലധികം സ്ത്രീകള്‍ ഈരംഗത്തുപണി യെടുക്കുന്നു.  നന്ദിയോടും പരിസരപ്രദേശത്തും നൂറിലധികം പടക്കകടകള്‍.  ദീപാവലിക്കുള്ള സ്‌പെഷല്‍ വര്‍ണങ്ങളും അപകടരഹിതമായ ഓലപ്പടങ്ങളും നന്ദിയോടിന്റെ പ്രത്യേകതയാണ്. പടക്കനിര്‍മാണ രംഗത്ത് കേരളത്തില്‍ തന്നെപ്രശസ്ഥരായ നിരവധി ആശാന്‍മാരുടെ നാടാണ് നന്ദിയോട്.

ദീപാവലിക്കും ഒരാഴ്ച്ചമുമ്പുതന്നെ ഇവിടെ പടക്കുകച്ചവടം ആരംഭിച്ചുകഴിഞ്ഞു. സ്ഥിരം ലൈസന്‍സുള്ള നിര്‍മാതാക്കള്‍ മാസങ്ങള്‍ കൊണ്ട്‌കെട്ടിയൊരുക്കുന്ന പടക്കങ്ങളാണ് ദീപാവലിക്ക് വിറ്റഴിക്കുന്നത്. സ്ത്രീകളാണ് പടക്കം കെട്ടുന്നരംഗത്ത് പണിയെടുക്കുന്നവരിലധികവും.ഉത്സവപ്പറമ്പുകളില്‍ ആകാശത്ത് വര്‍ണമേളം തീര്‍ക്കുന്ന ആശാന്‍മാരും അവരുടെ ശിഷ്യരും നന്ദിയോട്ട് കേന്ദ്രീകരിച്ചതിനാലാണ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നന്ദിയോട് വെടിക്കെട്ടിന്റെ നാടായത്.

ഈ പെരുമയില്‍നിന്നാണ് പിന്നീട് പടക്കവ്യവസായം ഇവിടെ ഖ്യാതിനേടിയത്. ഇന്ന് ആയിരത്തിലധികം കുടുംബങ്ങള്‍ ഉപജീവനം കണ്ടെത്തുന്നത് പടക്കനിര്‍മാണത്തിലൂടെയാണ്. പുറ്റിങ്ങല്‍ ദുരന്തത്തിനെതുടര്‍ന്ന് കേരളത്തില്‍ മത്സരവെടിക്കെട്ടുകള്‍ക്ക് നിരോധനം വന്നത് ഈ വ്യവസായത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും നന്ദിയോട്ടെ ചെറുകിടനിര്‍മാണ കേന്ദ്രങ്ങളിലും പടക്കകച്ചവടകേന്ദ്രങ്ങളിലും ആള്‍ത്തിരക്കൊഴിയുന്നില്ല.

Related posts