തെന്നിന്ത്യൻ സിനിമ താരം ഖുശ്ബു കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മറ്റൊരു താരം വിജയശാന്തിയും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്.
ഖുശ്ബുവിന്റെ വഴിയേ വിജയശാന്തിയും ബിജെപിയിലേക്കാണ് എന്നാണ് സൂചന. മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിജയശാന്തി കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് കുറച്ച് നാളുകളായി വാർത്തകൾ വരുന്നുണ്ട ായിരുന്നു. തെലങ്കാനയിൽ നിന്നുള്ള മുൻ കോണ്‍ഗ്രസ് എംപിയാണ് വിജയശാന്തി.
തെലുങ്ക് സിനിമയിലെ സൂപ്പർ നായികാ പരിവേഷം ഉണ്ട ായിരുന്ന വിജയശാന്തി മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട ്. വിജയശാന്തി രാജിവച്ചാൽ തെലങ്കാനയിൽ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണത്രേ വിജയശാന്തി രാജിക്കൊരുങ്ങുന്നത്. കുറച്ച് നാളുകളായി പാർട്ടി പരിപാടികളിൽ നിന്ന് അവർ വിട്ടുനിൽക്കുകയും ആണ്.
പാർട്ടിയോഗങ്ങളിലേക്ക് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ക്ഷണിക്കാത്തതിൽ വിജയശാന്തി അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സിദ്ദിപ്പെട്ട് ജില്ലയിലെ ദബ്ബക്ക് അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആയിരിക്കും വിജയശാന്തി കോണ്‍ഗ്രസിൽ നിന്ന് ഒൗദ്യോഗികമായി രാജിവച്ചേക്കുക എന്നാണ് ഒരു മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
നിർഭാഗ്യകരമായ സംഭവം എന്നാണ് കോണ്‍ഗ്രസ് നേതാവ് ഇതിനെ വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസിൽ നിന്ന് രാജിവച്ച് വിജയശാന്തി ബിജെപിയിലേക്ക് തന്നെ ആയിരിക്കും പോവുക എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വിജയശാന്തിയുടേതായി വന്ന ട്വീറ്റ് ആണ് ഇതിനെ സാധൂകരിക്കുന്നതായി വിലയിരുത്തുന്നത്.
സംസ്ഥാനം ഭരിക്കുന്ന ടിആർഎസ് കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തിയെന്നും അത് ബിജെപിയുടെ വളർച്ചയിലേക്ക് നയിച്ചു എന്നും ആയിരുന്നു വിജയശാന്തിയുടെ ട്വീറ്റ്.
ബിജെപി ശക്തിപ്രാപിക്കുന്നത് തെലങ്കാനയിൽ ടിആർഎസിന് കനത്ത വെല്ലുവിളിയാകും എന്നും വിജയശാന്തി പറഞ്ഞിരുന്നു. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി അംഗം മാണിക്കൻ ടാഗോർ അൽപം കൂടി മുന്‍പ് വന്നിരുന്നെങ്കിൽ കോണ്‍ഗ്രസിന്റെ സ്ഥിതി അൽപം കൂടി മെച്ചപ്പെട്ടേനെ.
ഇനി കോണ്‍ഗ്രസിന്റെ വിധി ജനങ്ങളും കാലവും നിർണയിക്കും എന്നും വിജയശാന്തി പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ താരപ്രചാരക ആയിരുന്നു വിജയശാന്തി.
തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ഉപദേശകയും ആയിരുന്നു അവർ.
വിജയശാന്തി രാജിവയ്ക്കുന്നതും പാർട്ടി മാറുന്നതും പുതിയ ചരിത്രമല്ല. 1998 ൽ ബിജെപിയിൽ ചേർന്നുകൊണ്ട ായിരുന്നു അവരുടെ രാഷ്ട്രീയ പ്രവേശനം.
2009 ൽ സ്വന്തമായി രാഷ്ട്രീയപാർട്ടിയുണ്ട ാക്കിയും അവർ ഞെട്ടിച്ചു. പിന്നീട് ടിആർഎസിൽ ലയിച്ചു. 2014 ൽ ആയിരുന്നു അവർ ടിആർഎസിൽ നിന്ന് രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷനും കരിംനഗർ എംപിയുമായ ബണ്ട ി സഞ്ജയുമായി കഴിഞ്ഞ ദിവസം വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്ന് കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡി വിജയശാന്തിയെ അവരുടെ ഹൈദരാബാദിലെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു. ഇതോടെയാണ് വിജയശാന്തിയുടെ ബിജെപി പ്രവേശനം ചർച്ചയായത്.