അഞ്ചേകാല്‍ കിലോ കഞ്ചാവുമായി തമിഴ് യുവാവ് പിടിയില്‍

PKD-KALLANചിറ്റൂര്‍: തമിഴ്‌നാട്ടില്‍നിന്നും അഞ്ചേകാല്‍ കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ അറസ്റ്റുചെയ്തു. പഴനി സത്യാനഗര്‍ ഓം ഷണ്‍മുഖ തിയേറ്റര്‍ റോഡ് മുരുകന്റെ മകന്‍ ശക്തിവേല്‍ (20) ആണ് പോലീസ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് കൊഴിഞ്ഞാമ്പാറ നാലാം മൈലിലാണ് യുവാവ് അറസ്റ്റിലായത്. ലഗേജില്‍ മൂന്നു പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ കഞ്ചാവിന് ഒന്നരലക്ഷത്തോളം രൂപ വിലവരും. ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ദര്‍വേഷ് കുമാര്‍ ബഹ്്‌റയുടെ നിര്‍ദേശപ്രകാരം ഡിെൈവസ്പി സുനില്‍കുമാര്‍, ഡിവൈഎസ്പി സുള്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ സിഐ കെ.എം.ബിജു, എസ്‌ഐ ബഷീര്‍ ചിറക്കല്‍, പ്രൊബേഷന്‍ എസ്‌ഐ രാജേഷ്, ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ ജേക്കബ്, നസീര്‍അലി, അശോക് കുമാര്‍, അശോകന്‍, ജയകുമാര്‍, വി.വിനോദ്കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പഴനി, കമ്പം ഭാഗത്തുനിന്നാണ് കഞ്ചാവ് താലൂക്കില്‍ സ്കൂള്‍, കോളജ്, ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ചെറിയ പൊതികളിലാക്കി വില്പനയ്ക്കായി കൊണ്ടുവരുന്നത്.

തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവു കടത്തുന്നതിന്റെ മുഖ്യഇടനിലക്കാരനായ യുവാവ് മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്കും കഞ്ചാവ് അയയ്ക്കുന്നുണ്ടെന്നു പോലീസിനു മൊഴിനല്കി. കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവ് 25 മുതല്‍ 30 ആയിരം വരെ രൂപ വിലയ്ക്കാണ് ഇവിടെ വില്ക്കുന്നത്. കര്‍ണാടകയില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവ് കമ്പം, തേനി, പഴനി എന്നിവിടങ്ങളില്‍നിന്നും ശേഖരിച്ചാണ് കേരളത്തിലെത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു.

Related posts