അപകടങ്ങള്‍ പതിയിരിക്കുന്ന മുതലപ്പൊഴി

tvm-pozhiകഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത.് അതിന്റെ ഭീതി വിട്ടുമാറും മുന്‍പേ  പിറ്റേ ദിവസം വീണ്ടും വള്ളം മറിഞ്ഞു. തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു . ഹാര്‍ബര്‍ നിര്‍മാണം നടന്നതിനുശേഷമാണ് ഇത്രയേറെ അപകടങ്ങളെന്നും നിര്‍മാണത്തിലെ അപാകതകളാണ് ഈ അപകടങ്ങള്‍ക്കു കാരണമെന്നുമാണ്   സമീപത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വലതു ഭാഗത്തായി നിലവിലുള്ള പുലിമുട്ടുകള്‍ മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ സമീപ നാളുകളില്‍ സംഭവിക്കാനിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നു പെരുമാതുറ താഴംപള്ളി പ്രേദേശത്തിലെ മല്‍സ്യബന്ധന തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു.

വര്‍്ഷങ്ങളായി ഈ പ്രദേശത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണവും അതിനോടനുബന്ധിച്ചുള്ള അപകടവും നിര്‍മാണത്തിലെ പിഴവുകളാണെന്നാണ്  കടലിന്റെ മക്കള്‍ പറയുന്നത്.പ്രദേശത്തു മുതാലപ്പൊഴി ഹാര്‍ബര്‍ വേണമെന്ന ആവശ്യവും അതിനായുള്ള ശ്രമങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പരിശ്രമത്തിനൊടുവില്‍ കടലും കായലും സംഗമിക്കുന്ന മുതലപൊഴി ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിനു നിരവധി വിശദമായ പഠനവും പരിശോധനകളും നടത്തി. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു അന്നത്തെ ഇടതു സര്‍ക്കാര്‍ അനുമതി നല്‍കുകയും തറക്കല്ലിടുകയും 14  വര്‍ഷം മുന്‍പ് പണി തുടങ്ങുകയും ചെയ്തു.

അന്നുമുതല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടു താഴംപള്ളി പ്രേദേശത്തു നൂറു കണക്കിന് വീടുകളെയാണ് കടല്‍ വിഴുങ്ങിയത്. അപകടത്തിരയില്‍പ്പെട്ടു മരണമടഞ്ഞ മത്സ്യബന്ധന തൊഴിലാളികള്‍ നിരവധിയും. ഹാര്‍ബറിന്റെ പ്രധാന കവാടമായ പുലിമുട്ട് നിര്‍മിക്കുന്നതിനിടയില്‍ നിരവധി തവണയാണ് പൊഴി മൂടിയത്. ഈ സമയങ്ങളില്‍ ചിറയിന്‍കീഴ് കഠിനംകുളം പ്രേദേശങ്ങള്‍ വെള്ളം കയറി. ഇതെല്ലാം പുലിമുട്ടിന്റെ അശാസ്ത്രീയമായ നിര്‍മാണം മൂലമാണെന്നു പഠനങ്ങളില്‍  കണ്ടെത്തി.  അശാസ്ത്രീയമായി വീണ്ടും മാറ്റങ്ങള്‍ വരുത്തി കോടികള്‍ കടലിലൊഴുക്കിയിട്ടും ദുരിതങ്ങള്‍ക്കു മാറ്റം വന്നില്ല .

ഹാര്‍ബര്‍ നിര്‍മാണത്തിന്റെ മറവില്‍ കോടികള്‍ ഒഴുക്കിയതല്ലാതെ ഹാര്‍ബറിന്റെയും പരിസരത്തെയും  ദുരിതത്തിന് അറുതിയില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. പെരുമാതുറ ഭാഗത്തെയും താഴംപള്ളി ഭാഗത്തെയും പുലിമുട്ടുകള്‍ തമ്മിലുള്ള അകലം കുറവാണ് ഇതു ഏകദേശം 200 മീറ്റര്‍ ഇല്ലാത്തതാണ് തിരയടിക്കു കാരണമെന്ന് ഇവിടത്തെ പഴയ കാല മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത.് ഇതു മാറ്റിസ്ഥാപിക്കുകയാണെങ്കില്‍ തീരദേശം സുരക്ഷിതമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് അപകടമില്ലാത്ത തൊഴില്‍ ചെയ്യാനാകുമെന്നും ഇവര്‍ പറയുന്നു.

Related posts