ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ ചെങ്ങന്നൂര്‍ വാഴാര്‍മംഗലത്ത് ഉഴത്തില്‍ ജോയി പി. ജോണിന്റെ കൊലപാതകത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷെറിന്‍ ഇന്നലെ നടന്ന തെളിവെടുപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി. കൊലപാതകം നടത്തുവാനുപയോഗിച്ച തോക്കും തുടര്‍ന്നു മൃതശരീരം വെട്ടിമുറിക്കുവാനുപയോഗിച്ച ആുധങ്ങളുമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടോടെ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ബഹുനിലക്കെട്ടിടത്തിലാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പില്‍ കൊലയ്ക്കുപയോഗിച്ച തോക്കും മൃതദേഹം വെട്ടിമുറിക്കുവാനായി ഉപയോഗിച്ച കത്തി, തൂമ്പ എന്നിവയും പോലീസ് കെട്ടിടത്തിലുള്ള സ്‌റ്റോര്‍ റൂമില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. ഷെറിന്റെ കൈയില്‍ നിന്നും കോട്ടയത്തുവച്ച് പിടിച്ചെടുത്തത് കളിതോക്കാണെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ ഭാഷ്യം. വിശദമായ പരിശോധനയിലാണ് ഇത് മനസിലായതെന്നും പോലീസ് പറയുന്നു.
ഇപ്പോള്‍ ഷെറിന്‍ പറയുന്നതിങ്ങനെ: 25നു രാവിലെ കാറിന്റെ ഏസി നന്നാക്കുന്നതിനായി തിരുവനന്ദപുരത്തേക്ക് പോയിരുന്നു. പിതാവായ ജോയിയെ കൊലപ്പെടുത്താനുള്ള സുവര്‍ണാവസരമായാണ് ഷെറിന്‍ ഇതിനെ കണ്ടത്. ബുക്ക് ചെയ്താലെ സര്‍വീസിംഗ് നടക്കു എന്നറിയാമായിരുന്ന ഷെറിന്‍ മനഃപൂര്‍വം സര്‍വീസിംഗ് ബുക്ക് ചെയ്തിരുന്നില്ല. തിരുവനന്തപുരത്തെത്തിയ ഇരുവരും തിരികെ മടങ്ങേണ്ടി വന്നു. 12.30 ഓടെ തിരുവനന്തപുരത്തുനിന്നും വാഹനവുമായി ചെങ്ങന്നൂരിലേക്ക് അവര്‍ യാത്ര തുടര്‍ന്നു. യാത്രയില്‍ പിതാവുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായി. സ്വത്ത് സംബന്ധിച്ചും മറ്റുമുള്ളതായിരുന്നു അത്. വാഹനം 4.30 ഓടെ ചെങ്ങന്നൂരിലെ മുളക്കഴ ഭാഗത്തെത്തുന്നു. അപ്പോള്‍ ജോയിയുടെ ഭാര്യ മറിയാമ്മ ജോയിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു.
ഇവര്‍ മുളക്കഴയിലെത്തിയതായി പറഞ്ഞു. ശേഷം മുളക്കഴയിലെ ഊരിക്കടവ് ഭാഗത്ത് വാഹനം നിര്‍ത്തുകയും കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് നാലുതവണ പിതാവിന്റെ തലയിക്കു ഷെറിന്‍ നിറയൊഴിക്കുകയുമായിരുന്നു. ഇതിനുശേഷം മൃതദേഹം ടൗവലിട്ടുമൂടി തിരുവല്ലയിലേക്കു കൊണ്ടുപോയി. ഷെറിന്‍ താമസിച്ചിരുന്ന ക്ലബ് സെവനില്‍ വാഹനം ഇരുട്ടത്ത് ഒളിപ്പിച്ചശേഷം കയറി തിരികെ സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി ചെങ്ങന്നൂരില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ എത്തുകയും ഇതിനുള്ളില്‍ത്തന്നെ വാഹനം പാര്‍ക്ക് ചെയ്തശേഷം മൃതദേഹം അവിടെ കിടന്നിരുന്ന ടിന്‍ഷീറ്റിലേക്ക് വലിച്ചിട്ടു. പെട്രോള്‍ ഒഴിച്ചു. ഇതിനു പുറത്തായി മറ്റൊരു ടിന്‍ഷീറ്റുകൂടി വലിച്ചിട്ടു. 10ലിറ്റര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുവാന്‍ശ്രമിച്ചിട്ടും കത്താതിരുന്നതിനെ തുടര്‍ന്ന് വീണ്ടും പെട്രോള്‍ പമ്പില്‍ പോയി പത്ത് ലിറ്റര്‍ കൂടി വാങ്ങി.
എന്നാല്‍ മൂന്നുലിറ്റര്‍ വീണ്ടുമൊഴിച്ചപ്പോഴേക്കും ജ്വാലകൂടിയത് കണ്ട ഷെറിന്‍ പിന്നീട് എം. സാന്റ് വാരി ഇതിലേക്ക് ഇട്ട് തീ കെടുത്തുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മാംസം മുറിച്ച് സ്‌റ്റോര്‍ റൂമില്‍ നിന്നും തൂമ്പായെടുത്ത് എല്ലുകള്‍ തട്ടി ഒടിക്കുകയായിരുന്നു. തുടര്‍ന്ന് കൈകള്‍, കാലുകള്‍, ശരീരം, തല എന്നിവ ആറു ഭാഗങ്ങളാക്കി രണ്ട് കൈകളും വലതുകാലും ഒരു പോളിത്തീന്‍ കവറിലിട്ടു, തുടര്‍ന്ന് തല, ഇടതുകാല്‍, ഉടല്‍ എന്നിവ വിവിധ പ്ലാസ്റ്റിക് കവറുകളിലാക്കി, കൈകളും വലതുകാലും ആറാട്ടുപുഴപാലത്തില്‍ നിന്നും ഇടതുകാല്‍ മിത്രപ്പുഴ കടവ് പാലം, തല ചിങ്ങവനം, ഉടല്‍ ചെങ്ങനാശേരി വെരൂരിലും കൊണ്ടു തള്ളുകയുമായിരുന്നുവെന്നാണ് പോലീസിനോട് പ്രതി വ്യകാതമാക്കിയിട്ടുള്ളത്. ആറു ഭാഗങ്ങളാക്കിയത് ചുമന്ന് കൊണ്ടുപോകുവാനും ഉപേക്ഷിക്കുവാനുമുള്ള എളുപ്പത്തിനായാണെന്നും പ്രതി വ്യക്തമാക്കിയത്രെ.
ഗോഡൗണിലെ പരിശോധനകള്‍ക്കു ശേഷം ഇയാളെ തെളിവെടുപ്പിനായി തിരുവല്ലയിലേക്ക് കൊണ്ടുപോയി. ഷെറിനില്‍ നിന്നും ലഭിച്ച ലാപ്‌ടോപ്, മൊബൈല്‍ എന്നിവ പരിശോധനകള്‍ക്കായി സൈബര്‍ സെല്ലിനു വിട്ടുകൊടുത്തിരിക്കയാണെന്നും പോലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശിവസുതന്‍ പിള്ളയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പുരകള്‍ നടന്നത്.
എല്ല് കട്ടിയുള്ള എന്തുവെച്ച് അടിച്ചാലും ഒടിയുമെന്ന പാഠം പഠിച്ചത് അച്ഛനില്‍ നിന്ന്
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയി പി. ജോണ്‍(68)ന്റെ കെലാപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെറിന്‍ (36) പിതാവിന്റെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് അച്ഛനില്‍ നിന്നാണ് ഈ വിദ്യ പഠിച്ചതെന്ന് പോലീസിനോട് പറഞ്ഞത്.
കുട്ടിക്കാലത്ത് അച്ചന്‍ എന്തോ കാര്യത്തിന് സ്പാനര്‍ കൊണ്ട് തന്റെ തോളെല്ല് തല്ലിയൊടിച്ചിരുന്നുവെന്നും അന്നത്തെ ആ സംഭവമാണ് കട്ടിയുള്ള എന്ത് സാധനം കൊണ്ടും ആഞ്ഞടിച്ചാല്‍ എല്ല് ഒടിയുമെന്നകാര്യം മനസിലാക്കാന്‍ സാധിച്ചതെന്നും ഷെറിന്‍ പറഞ്ഞു. കത്തികൊണ്ട് മാംസം മുറിച്ചശേഷം തൂമ്പാകൊണ്ട് എല്ല് പൊട്ടിച്ച് മാറ്റുകയായിരുന്നു. ശരീരത്തിന്റെ എല്ലാഭാഗങ്ങളും മുറിച്ചുമാറ്റിയതും ഇങ്ങനെയാണെന്നും ഷെറിന്‍ വിശദീകരിച്ചു.
മുഖത്ത് കുറ്റബോധത്തിന്റെ ഭാവങ്ങളില്ല, കാര്യങ്ങള്‍ വിശദീകരിക്കുന്നത് വിദഗ്ധനെ പോലെ
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ ജോയി പി. ജോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ഷെറിന്‍ പോലീസിനോട് തെളിവെടുപ്പിനിടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത് വളരെ പക്വതയുള്ള ഒരു വിദഗ്ധനെപ്പോലെ. ൃത്യമായി നടന്ന സംഭവങ്ങളും അതിനുപയോഗിച്ച മാര്‍ഗങ്ങളും എന്തുകൊണ്ടാണിവയൊക്കെ കൃത്യത്തിന് ഉപയോഗിച്ചതെന്നും ഷെറിന്‍ പോലീസിന് വ്യക്തമാക്കികൊടുക്കുമ്പോള്‍ ഒരു വിദഗ്ധന്റെ മുഖഭാവമാണ് ഷെറിന്.
യാതൊരുവിധ കുറ്റബോധമോ മറ്റോ ഷെറിനെ അലട്ടുന്നതായെ തോന്നുകയില്ല. ഇന്ന് ഷെറിനെ കാണാനായി ഓടികൂടിയ നാട്ടുകാരുടെ ചര്‍ച്ചയും ഇതുതന്നെയായിരുന്നു. ഏതൊരു കുറ്റവാളിക്കും പിടിക്കപെടുമ്പോള്‍ ഉണ്ടാകുന്ന ജാള്യതയൊന്നുമില്ലാതെ ഈ രംഗത്തെ ഒരു പ്രമുഖനെ പോലെയായിരുന്നു ഷെറിന്റെ ഇടപെടലെന്ന് പോലീസും സമ്മതിക്കുന്നു.