അമേരിക്കയ്ക്ക് 1000 സ്വര്‍ണം

americaഒളിമ്പിക്‌സിലെ ഏറ്റവും വലിയ ശക്തിയായ യുഎസ്എ ആയിരം സ്വര്‍ണം കടന്നു. ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡലുകളുടെ എണ്ണം ആയിരം തികയ്ക്കുന്ന ആദ്യ രാജ്യമാണ് യുഎസ്എ. നീന്തലില്‍ വനിതകളുടെ 4ഃ100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ സ്വര്‍ണം നിലനിര്‍ത്തിയാണ് അമേരിക്ക ചരിത്രനേട്ടം കൈവരിച്ചത്. കാഥലീന്‍ ബേക്കര്‍, ലില്ലി കിംഗ്, ഡാനാ വോള്‍മര്‍, സിമോണ്‍ മാനുവല്‍ എന്നിവരുടെ സംഘമാണ് അമേരിക്കയെ 1000 സ്വര്‍ണത്തിലെത്തിച്ചത്. മൂന്നു മിനിറ്റ് 53.13 സെക്കന്‍ഡിലാണ് അമേരിക്കന്‍ സംഘം കരയില്‍ തൊട്ടത്.

അവസാന പാദത്തില്‍ നീന്തിയ സിമോണ്‍ കരയില്‍ തൊട്ടതോടെ അമേരിക്ക ആയിരം സ്വര്‍ണം തികച്ചു. 1896ലെ ഒളിമ്പിക്‌സില്‍ ജയിംസ് ബ്രെണ്ടന്‍ കോണോലിയാണ് അമേരിക്കയ്ക്കുവേണ്ടി ആദ്യ സ്വര്‍ണമെഡല്‍ നേടിയത്. ട്രിപ്പിള്‍ ജംപിലായിരുന്നു കോണോലിയുടെ സ്വര്‍ണം. ആകെ സ്വര്‍ണങ്ങളുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നിലുള്ള സോവ്യറ്റ് യൂണിയന്‍ 395 സ്വര്‍ണം നേടിയിട്ടുണ്ട്. ചൈന 201 സ്വര്‍ണവും റഷ്യ 138 സ്വര്‍ണവും നേടി.

പുരുഷന്മാരുടെ ലോംഗ് ജംപില്‍ അമേരിക്കയുടെ ജെഫ് ഹെന്‍ഡേഴ്‌സണ്‍ സ്വര്‍ണം ചാടിയെടുത്തു. 8.38 മീറ്റര്‍ ദൂരമാണ് ഹെന്‍ഡേഴ്‌സണ്‍ ചാടിയത്. അമേരിക്കന്‍ ലോംഗ്ജംപറുമായി ഒരു മീറ്റര്‍ വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്കയുടെ ലുവോ മാന്‍യോംഗ രണ്ടാം സ്ഥാനത്തായി. ഗ്രെഗ് റുഥര്‍ഫോര്‍ഡ്് 8.29 മീറ്റര്‍ ചാടി വെങ്കലവും നേടി. വനിതകളില്‍ എട്ടുപേരുടെ തുഴച്ചിലില്‍ അമേരിക്ക ആറ് മിനിറ്റ് 0.1.49 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഈ ഇനത്തില്‍ അമേരിക്ക ഒളിമ്പിക്‌സില്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ്.

Related posts