അരിഷ്ട വില്പനക്ക് പുതിയ ചട്ടങ്ങളുമായി സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും

TVM-ARISHTAMവൈ.എസ്. ജയകുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരിഷ്ട വില്പനയ്ക്ക്  പുതിയ ചട്ടങ്ങളുമായി സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.  ആയൂര്‍വേദ ചില്ലറ വില്പനശാലകളില്‍ അരിഷ്ട വില്പനയുടെ മേല്‍നോട്ടത്തിന്  ആയൂര്‍വേദ ഡോക്ടര്‍മാരുടെ ക്ഷാമം  നേരിടുന്ന  സാഹചര്യത്തിലാണ് അരിഷ്ട വില്പനക്കായി  പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്്. നിലവിലെ മാനദണ്ഡ പ്രകാരം ചില്ലറ വില്പശാലകളില്‍  അരിഷ്ട വില്പനക്ക്് ആയൂര്‍വേദ ഡോക്ടര്‍ നിര്‍ബന്ധമാണ്. ആയൂര്‍വേദ ഡോക്ടര്‍മാരുള്ള  450 ചില്ലറ വില്പശാലകള്‍ മാത്രമാണ്്്  അരിഷ്ട വില്പനക്കുള്ള ലൈസന്‍സ് ഒരു വര്‍ഷത്തിനിടയില്‍ പുതുക്കിയത്. ഇരുപതിനായിരത്തോളം ചില്ലറ വില്പനശാലകളില്‍ ബാക്കി സ്ഥാപനങ്ങള്‍  ലൈസന്‍സ് പുതുക്കിയില്ല.

ഈ സാഹചര്യത്തിലാണ് ചില്ലറ വില്പനശാലകളില്‍  എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗും സംഘവും കഴിഞ്ഞമാസം റെയഡ് നടത്തി വന്‍തോതില്‍ അരിഷ്ടം പിടിച്ചെടുത്ത് കേസ്് രജിസ്റ്റര്‍ ചെയ്തത്.  മുഖ്യമന്ത്രി പിണറായി വിജയന് ആയൂര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആയുഷ്്, എക്‌സൈസ് ഉദ്യോഗസ്ഥരുടേയും ആയൂര്‍വേദ മരുന്നുനിര്‍മാതാക്കളുടേയും യോഗം വിളിച്ചുകൂട്ടി അരിഷ്ട വില്പന നിയമം  ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. പുതിയ ഉത്തരവ് ഉറങ്ങുന്നതുവരെ റെയ്ഡ്  നിര്‍ത്തിവയ്ക്കാന്‍ ഋഷിരാജ് സിംഗിനു നിര്‍ദേശം നല്‍കുകയും ചെയ്തു.ഡ്രഗ്‌സ് വകുപ്പിന്റെ ജിഎംപി  ലൈസന്‍സും അരിഷ്ടനിര്‍മാണത്തിന് എക്‌സൈസിന്റെ എല്‍ രണ്ട് ലൈസന്‍സും എടുത്താണ് ആയൂര്‍വേദ ഫാര്‍മസികള്‍ അരിഷ്ടം, ആസവം എന്നിവ നിര്‍മിക്കുന്നത്്. അതിനാല്‍  അരിഷ്ടം ചില്ലറ വിലനക്കുമാത്രം  പുതിയ ലൈസന്‍സ് സംവിധാനം കൊണ്ടുവരും.

ഇതിലേക്കായി അരിഷ്ടം ഉത്പാദകരുടെ കീഴിലുള്ള ചില്ലറ വില്പന സ്ഥാപനങ്ങളുടെ ലിസ്റ്റ് ആയൂഷ് വകുപ്പ് ശേഖരിക്കുകയാണ്. ഉത്പാദകര്‍ നല്‍കുന്ന ലിസ്റ്റു പ്രകാരം ചില്ലറ വില്പനശാലകള്‍ക്ക്്  ലൈസന്‍സ് അനുവദിക്കും.  മദ്യനിരോധനവുമായി ബന്ധപ്പെട്ടാണ് അരിഷ്ട വിലപനക്ക് പലകാലത്തായി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. 1969-ല്‍ മദ്യനിരോധനം വന്നപ്പോള്‍ ലഹരി കൂടിയ വിപ്ലവാരിഷ്ട വില്പന നിയന്ത്രിക്കാന്‍ അരിഷ്ട, ആസവ ഉത്പാദനവും വില്പനയും എക്‌സൈസ് നിയമപരിധിയിലാക്കി. മൊത്തവില്പനക്കായി എസ്പി ആറ്് നിയമവും ചില്ലറ വിലപനക്ക് എസ്പി ഏഴ് നിയമവും നടപ്പാക്കി.

ഡോക്ടറുടെ സാന്നിധ്യത്തില്‍ മാത്രമേ ചില്ലറ വില്പനശാലകളില്‍ അരിഷ്ട വില്പന നടത്താവൂ എന്ന് 2015 ജനുവരി 14-ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.  സംസ്ഥാനത്ത് 13,000 ഓളം  ആയൂര്‍വേദ ഡോക്ടര്‍മാരുണ്ട്. സര്‍ക്കാര്‍, എയ്ഡഡ്് കോളജ്  അധ്യാപകരും സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരും ഒഴികെ പതിനായിരത്തോളം പേര്‍ തൊഴില്‍ രഹിതരാണ്.  ഇവര്‍ക്കു തൊഴില്‍ ഉറപ്പു വരുത്താനായി ചില്ലറ വില്പനശാലകളില്‍ ഡോക്ടറുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ആയൂര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ ആവശ്യം കൂടി 2015 -ലെ ഉത്തരവിറക്കിയതിനു പിന്നിലുണ്ടായിരുന്നു.

എന്നാല്‍   ചില്ലറ വില്പനശാലകളില്‍ പലതിലും ദിവസം ആയിരം രൂപയ്ക്കുപോലും വില്പന നടന്നില്ല. ഇക്കാരണത്താല്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചതോടെ അവര്‍ ജോലി ഉപേക്ഷിച്ചു. വന്‍കിട കമ്പനികളുടെ ആയിരക്കണക്കിന് ചില്ലറ വില്പനശാലകള്‍  ഈകാലയളവില്‍ പൂട്ടിപ്പോയി.സംസ്ഥാനത്ത്് പ്രവര്‍ത്തിച്ചിരുന്ന 3800 ആയൂര്‍വേദ ഫാര്‍മസികളില്‍ 2000ത്തിലേറെ ജിഎംപി നിയമം കര്‍ശനമാക്കിയപ്പോള്‍ പൂട്ടിപ്പോയിരുന്നു. നിലവില്‍  711 നിര്‍മാണ യൂണിറ്റ് ഉ—ള്ളതില്‍  200-ല്‍ താഴെ സ്ഥാപനങ്ങളാണ് അരിഷ്ടം നിര്‍മിക്കുന്നത്്്.

Related posts