ആര്‍എസ്എസ് നേതാവിനെ ആക്രമിക്കാന്‍വന്ന രണ്ടുപേര്‍ പിടിയില്‍

ALP-ACCIDENTഅന്തിക്കാട്: ആര്‍എസ്എസ് നേതാവിനെ ആക്രമിക്കാന്‍ മാരകായുധങ്ങളുമായി വന്ന കേസില്‍ രണ്ടുപേരെ പോലീസ് പിടികൂടി. പഴുവില്‍ വെസ്റ്റ് പുഴങ്കരയില്‍ ഷാഫി (21), പയച്ചോട് പുതുവീട്ടില്‍ സനല്‍ (18) എന്നിവരെയാണ് അന്തിക്കാട് എസ്‌ഐ പി. ശ്രീജി ത്തും സംഘവും അറസ്റ്റു ചെയ്തത്.ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി വാന്‍, ഇതിനുള്ളില്‍നിന്ന് മൂന്ന് വാളുകള്‍, മൂന്ന് ഇരുമ്പ് വടികള്‍, പ്രതികളില്‍നിന്ന് മാരുതി വാനിന്റെ ചാവി, കുറച്ച് കഞ്ചാവ് എന്നിവ കസ്റ്റഡിയിലെടുത്തതായി അന്തിക്കാട് പോലീസ് പറഞ്ഞു.നാട്ടിക മണ്ഡലം ആര്‍എസ്എസ് കാര്യവാഹകായ ലൗലേഷിനെ ആക്രമിക്കാന്‍ ലക്ഷ്യംവച്ച് വന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പെരിങ്ങോട്ടുകരയിലെ നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് ദീപകിനെ കൊലപ്പെടുത്തിയതില്‍ പകരം വീട്ടാനാണ് എത്തിയതെന്നും പ്രതികള്‍ വെളിപ്പെടുത്തിയെന്നു പോലീസ് പറഞ്ഞു.

ആലപ്പാട് കുണേ്ടാളിക്കടവില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. കുണേ്ടാളിക്കടവിലെ ഒരു വീട്ടില്‍ മാരുതി വാന്‍ കേടായി എന്ന് പറഞ്ഞ് ഒരാള്‍ കൊണ്ടിട്ടിരുന്നു. ഇന്നലെ ഇത് എടുക്കാനെന്ന വ്യാജേന പ്രതികളെത്തിയപ്പോഴാണ് അറസ്റ്റിലായതെന്നു പോലീസ് വ്യക്തമാക്കി.കഴിഞ്ഞദിവസം രാത്രി ഏഴരയോടെ കുണേ്ടാളിക്കടവ് ബസ് സ്റ്റോപ്പിന് സമീപം ചെമ്പകശേരി ഷണ്‍മുഖന്റെ വീട്ടില്‍ മാരുതിവാന്‍ കൊണ്ടിട്ടത്. ഷണ്‍മുഖന്റെ പേരക്കിടാവിന്റെ സഹപാഠിയായ വിദ്യാര്‍ഥിയും സുഹൃത്തും ചേര്‍ന്നാണ് ഓമനിവാന്‍ കേടായെന്ന് പറഞ്ഞ് വീട്ടില്‍ കൊണ്ടുവന്നതെന്ന് പറയുന്നു. രാവിലെ വന്ന് വാഹനം എടുത്തുകൊള്ളാമെന്നും പറഞ്ഞ് രാത്രി പത്തരയോടെ ഇവര്‍ വീണ്ടുമെത്തി. സംശയാസ്പദമായ രീതിയില്‍ കണ്ട വാഹനത്തെ ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.

ഇന്നലെ രാവിലെ അഞ്ചംഗസംഘം വാഹനമെടുക്കാനെത്തി. പരിസരം പന്തിയല്ലെന്ന് മനസിലാക്കിയ സംഘത്തിലെ രണ്ടുപേര്‍ ബസില്‍ കയറിയും മൂന്നുപേര്‍ ബൈക്കിലും രക്ഷപ്പെട്ടു. ബസിനെ പിന്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ രണ്ടുപേരെ ബസില്‍നിന്ന് പിടികൂടി പോലീസിനെ വിവരമറിയിച്ചു. ഇതിലൊരാള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ താക്കോല്‍ കണെ്ടടുത്തു.

പാലക്കാട് സ്വദേശിയായ കോയമ്പത്തൂരിലെ ജ്വല്ലറിയുടമയുടെ മോഷണം പോയ ഓമനി വാനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് സൂചനയുണ്ട്. ആര്‍എസ്എസ് കാര്യവാഹക് ഭാര്യയെ ജോലിക്ക് കൊണ്ടുവിടാന്‍ ബസ് സ്റ്റോപ്പില്‍ വരാറുണ്ട്. ഈ സമയത്ത് ആക്രമിക്കാനാണ് പ്രതികള്‍ ബസ് സ്റ്റോപ്പിനടുത്ത് വന്നതെന്ന് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറ ഞ്ഞു. സംഭവമറിഞ്ഞ് ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അന്തിക്കാട് സ്‌റ്റേഷനിലും പെരിങ്ങോട്ടുകരയിലും തടിച്ചുകൂടി. നൂറുകണക്കിനുപേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും യോഗവും ഉണ്ടായിരുന്നു.

Related posts