പത്തനാപുരം: വഴിയില്ല,വൈദ്യുതിയില്ല,തല ചായ്ക്കാന്‍ അടച്ചുറപ്പുള്ളകൂരയുമില്ല. പരാധീനതകളോടും പ്രകൃതിയോടും ഒരേ സമയം പോരാടേണ്ട ഗതികേടിലാണ് ആവണിപ്പാറ ഗിരിവര്‍ഗ കോളനിയിലെ അന്‍പതോളം കുടുംബങ്ങള്‍. ഗ്രാമങ്ങള്‍ നഗരവത്ക്കരണത്തിന് വിധേയമാക്കപ്പെട്ട് ആധുനികസൗകര്യങ്ങള്‍ വിളിപ്പുറത്തും വിരല്‍ത്തുമ്പിലുമെത്തിയപ്പോഴും കാടിന്റെ മക്കളായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആദിമ നിവാസികളുടെ ഈ പിന്‍മുറക്കാര്‍.അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍അച്ചന്‍കോവിലാറിന്റെ മറുകരയില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആവണിപ്പാറ ഗിരിവര്‍ഗ കോളനിയില്‍ വികസനമെന്നത് ഇനിയും കേട്ടറിവുള്ള വാക്കായി അവശേഷിക്കുന്നു.
ഒന്നര കിലോമീറ്ററിനുള്ളില്‍ അന്‍പതോളം കുടുംബങ്ങളിലായി നൂറ്റിയെഴുപതോളം ആളുകള്‍ കാടിനെയും കാട്ടാറിനെയും ആശ്രയമാക്കി ജീവിക്കുന്നു.ജലമൊഴികെ മറ്റെല്ലാത്തിനുംക്ഷാമമാണ്.മൂന്നുവശവും കാടും മുന്‍പില്‍ പരന്നൊഴുകുന്നആറും. ജനവാസമേഖകളിലേയ്ക്കുംവിദ്യാലയങ്ങളിലേയ്ക്കും,മറ്റ് ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലേക്ക്‌പോകുന്നതിനും അച്ചന്‍കോവിലാറിലെ ഒഴുക്കിനെതിരെ നടക്കണം. കുട്ടികളെ തോളിലെടുത്ത് ആറ്റിലൂടെയുള്ള സാഹസിക യാത്രപോലും മറ്റുള്ളവരെഭയപ്പെടുത്തും. കാലവര്‍ഷം എത്തുന്നതോടെ കടത്തുവള്ളം പോലുമില്ലാത്ത ഇവിടുത്തുകാര്‍തീര്‍ത്തും ഒറ്റപ്പെടും.അതുകൊണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പോലും ഇവര്‍വലിയതാല്പര്യംകാട്ടാറില്ല.വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കുകയാണ് പ്രധാന ഉപജീവനമാര്‍ഗം.
കാടിനുള്ളിലേക്ക് പോയാല്‍ മടങ്ങിവരാന്‍ദിവസങ്ങളും,ആഴ്ച്ചകളുമെടുക്കും.ചിലപ്പോള്‍ മടക്കംവെറും കൈയോടെയുമാകാം. ചെറുതേന്‍,ഞൊടിയില,പൊന്നാമ്പൂ തുടങ്ങിയ വനവിഭവങ്ങളാണ്പ്രധാനമായും ഇവര്‍ ശേഖരിക്കുന്നത്.പക്ഷേ തുറയിലെവിപണനകേന്ദ്രത്തിലെത്തി വിറ്റാല്‍തന്നെ ശരിക്കുള്ള വില കിട്ടാറുമില്ല.ഇവയുടെ യഥാര്‍ത്ഥ വിലയെപ്പറ്റിയുള്ള അജ്ഞത ഇവരെ കബളിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്.പൊന്നാമ്പു പെയിന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്നഅസംസ്കൃതവസ്തുവാണ്.
എന്നാല്‍ വേനല്‍ കടുത്തതോടെ കാട്ടിലേക്ക് പോകാനും നിര്‍വാഹമില്ല. വന്യമൃഗശല്യവുംരൂക്ഷമായതിനാല്‍ ഉള്ള ഭൂമിയില്‍ കൃഷി ചെയ്യാനും കഴിയില്ല.പട്ടയം ലഭ്യമായെങ്കിലുംപുരയിടത്തിലെ ഒരുവൃക്ഷം പോലും മുറിയ്ക്കാനും അനുവാദമില്ല.
ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം നല്‍കുന്ന വീട് നിര്‍മാണം പാതി വഴിയില്‍ നിലച്ചതോടെ സുരക്ഷിത രാത്രി എന്ന സ്വപ്നവും അവശേഷിച്ചു.മുളയും പുല്ലും കൊണ്ട് നിര്‍മിച്ച കുടിലുകളിലാണ് അധിക കുടുംബങ്ങളുംതാമസിക്കുന്നത്. വൈദ്യുതി എത്തിക്കാനുള്ള ബുദ്ധിമുട്ടിനാല്‍ സോളാര്‍ ബാറ്ററികള്‍ എത്തിച്ചെങ്കിലും അവയും പാതിവഴിയില്‍ പ്രവര്‍ത്തനംനിര്‍ത്തി.പഞ്ചായത്ത് ആസ്ഥാനത്തേക്കും മറ്റുമെത്തണമെങ്കില്‍ അറുപത് കിലോമീറ്ററിലധികം കാല്‍നടയായുംവാഹനത്തിലും സഞ്ചരിക്കണം. ഈ ബുദ്ധിമുട്ടുകൊണ്ട് തന്നെഅര്‍ഹമായപല ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കാറുമില്ല. ജനപ്രതിനിധികളും, രാഷ്ട്രീയക്കാരും തെരഞ്ഞെടുപ്പ്‌സമയത്ത്‌വാഗ്ദാനങ്ങളുമായി എത്താറുണ്ടെങ്കിലും പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്നാണ് ഇവര്‍പറയുന്നത്. മറുകരയെത്താന്‍ഒരുപാലവും,കയറിക്കിടക്കാന്‍ ഒരു കൂരയും,വൈദ്യുതിയും വെളിച്ചവും ഇതെല്ലാം ഇവരുടെ പ്രതീക്ഷ മാത്രമാണ്.