ആശുപത്രികളിലെ കക്കൂസ് മാലിന്യം കായലില്‍ തള്ളുന്നത് നിര്‍ത്തലാക്കണം

KLM-DRINAGEകൊല്ലം:  ആശുപത്രികളിലെ കക്കൂസ് മാലിന്യം അഷ്ട മുടിക്കായലില്‍ തളളുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യവുമായി പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് . ജില്ലാ ആശുപത്രിയും വിക്ടോറിയ ആശുപത്രിയും ഉള്‍പ്പടെ സ്വകാര്യ ആശുപത്രികളും  കക്കൂസ് മാലിന്യം ദശാബ്ദങ്ങളായി പ്രകൃതിയുടെ വരദാനമായി ലഭിച്ച അഷ്ടമുടിക്കായലിലേക്ക് ഒഴുക്കിവിടുന്നതിന്റെ ഫലമായി കായലിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി ഉയരുകയും ഒരു ലിറ്റവര്‍ വെളളത്തില്‍ 100 മില്ലി എന്നുളളത് 1200 മില്ലി ലിറ്റര്‍ എന്ന അളവില്‍ ഉയര്‍ന്നിരിക്കുന്ന വിവരം മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഔദ്യോഗിക വിഭാഗം അധികാരികളെ അറിയിച്ചിട്ട് വര്‍ഷങ്ങളായി. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

അഷ്ടമുടിക്കായലിലെ കോളിഫോം ബാക്ടീരിയയുടെ അളവ്കുടുന്നതു കാരണം കായലിലെ മത്സ്യംഅടിക്കടി ചത്തു പൊങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഈ മത്സ്യങ്ങളെ മനുഷ്യന്‍ ഭക്ഷിക്കുന്നത് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുളളത് ശുചിത്വ മിഷന്റെ അധികാരി രേഖപ്പെടുത്തിയിട്ടുളളതാണ്. ഇതിന്റെ ഭവിഷ്യത്ത് മനസിലാക്കി പിസി ബി  39 ലക്ഷത്തോളം രൂപ മൂന്ന് വര്‍ഷം മുമ്പ്   ജില്ലാ പഞ്ചായത്ത്  അധികാരികള്‍ക്ക് കൊടുക്കുകയും എത്രയും പെട്ടെന്ന് സര്‍ക്കാര്‍  ആശുപത്രിയില്‍ ഒരു ട്രീറ്റ് മെന്റ പ്ലാന്റ് തുടങ്ങണമെന്ന്്് ആവശ്യപ്പെടുകയും ചെയ്തതാണ്. പക്ഷെ ഇന്നു വരേയ്ക്കും ഒരു നടപടിയും കൈക്കൊണ്ടില്ല .

കൊല്ലത്ത് ഒരു സ്വകാര്യ ആശുപത്രി മാത്രമാണ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച്  എല്ലാവര്‍ക്കും ഒരു മാതൃക ഹോസ്പിറ്റലായി മാറിയത്.  കൊല്ലം നിവാസികള്‍ കായലിലെ മത്സ്യം ഭക്ഷിച്ചു രോഗികളാവുന്ന പരമസത്യം ആരും അറിയുന്നതുമില്ല.  ഇടതുസര്‍ക്കാര്‍ അധികാരം ഏറ്റഉടന്‍  ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനംനല്‍കി.  പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം. കെ സലീമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ജില്ലയിലെ ഭരണാധികാരികളുടെ അഷ്ടമുടിക്കായലിനെ സംരക്ഷിക്കുന്നതിനുളള അനാസ്ഥക്കെതിരെ പ്രതികരിക്കാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. പ്രസ്തുതയോഗത്തില്‍ ബേബിച്ചന്‍, സന്തോഷ് കൈകുളങ്ങര, എ. എസ് ഷാജഹാന്‍ . വി. സതീശന്‍, എ.ആര്‍. നൗഷാര്‍, പെരിയവീട്ടില്‍ ഷംസുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts