ഇതൊരു വീഴ്ചയായിരിക്കും! രവീന്ദ്രന്‍ ഒളിച്ചുകളിക്കുന്നു, രണ്ടും കല്പിച്ച് ഇഡിയും! തെരഞ്ഞെടുപ്പ് കഴിയാന്‍ സിപിഎം

ജോണ്‍സണ്‍ വേങ്ങത്തടം

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രന്‍ തെരഞ്ഞെടുപ്പുതീരും വരെ ഇഡിക്കു മുന്നില്‍ ഹാജരാകാതെ ഒളിച്ചു കളിക്കുമെന്ന നിഗമനവുമായി ദേശീയ അന്വേഷണ ഏജന്‍സി.

ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒളിച്ചുകളിച്ചാല്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാനുള്ള നീക്കം നടത്താനാണ് ഇഡിയുടെ നീക്കം.

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ അറസ്റ്റിലേക്കു നീങ്ങുമെന്ന സൂചനയാണ് സിപിഎമ്മിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യലിനു ഹാജരാകാതെ നീട്ടികൊണ്ടു പോകാനുള്ള നീക്കം സജീവമായിട്ടുണ്ട്.

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു പ്രമുഖരിലേക്കും അന്വേഷണം നീളും.

രവീന്ദ്രനുമായി ബന്ധമുള്ള ബിസിനസ് സംരംഭങ്ങളിലേക്ക് അന്വേഷണം നീണ്ടാല്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലേക്കും അവരുടെ കുടുംബത്തിലേക്കും ഇഡി അന്വേഷണം നീളും.

ഇതൊരു വീഴ്ചയായിരിക്കും. ഇതിനെ തരണം ചെയ്യാനുള്ള അവസാന ശ്രമമാണ് രവീന്ദ്രന്‍റെ ആശുപത്രി വാസം.

ഇഡിയുടെ രണ്ടാമത്തെ നോട്ടീസ് ലഭിച്ച ബുധനാഴ്ചയാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അഡ്മിറ്റായത്. ചോദ്യം ചെയ്യലിനു ഹാജരാകാകില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാണ് സി.എം. രവീന്ദ്രന്‍. സര്‍ക്കാരിന്‍റെ പല പദ്ധതികളും രവീന്ദ്രന്‍ അറിഞ്ഞു മാത്രമേ മുന്നോട്ടു പോയിട്ടുള്ളൂ.

പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തന്‍ എന്ന നിലയിലാണ് രവീന്ദ്രന്‍ അറിയപ്പെടുന്നത്. സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതികളില്‍ എല്ലാം രവീന്ദ്രന്‍റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

ശിവശങ്കറിനോടും സ്വപ്‌നയോടും ഒരുപോലെ ബന്ധം സ്ഥാപിച്ചിരുന്ന രവീന്ദ്രനെ ചോദ്യം ചെയ്താല്‍ പ്രമുഖരുടെ പല കള്ളക്കളികളും പുറംലോകത്തേക്കു വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഏതായാലും വിദഗ്ധ ഉപദേശം രവീന്ദ്രനും ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷനും കെ ഫോണും അടക്കമുള്ള സര്‍ക്കാര്‍ പദ്ധതിയിലെ അഴിമതികളുമായി ബന്ധപ്പെട്ട് പല നിര്‍ണായക വിവരങ്ങളും ഇഡിക്കു മുമ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍ നല്‍കിയിരുന്നു.

എല്ലാം രവീന്ദ്രന് അറിയാമെന്ന തരത്തിലായിരുന്നു മൊഴി. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ ഇഡി രവീന്ദ്രനു നോട്ടീസ് നല്‍കിയത്. ഇതു രണ്ടാം തവണയാണു ചികിത്സയുടെ പേരില്‍ രവീന്ദ്രന്‍ ഹാജരാകാതിരിക്കുന്നത്.

രവീന്ദ്രന്‍റെ നീക്കം സംശയത്തോടെയാണ് ഇഡി വിലയിരുത്തുന്നത്. ആരോഗ്യാവസ്ഥയെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. രവീന്ദ്രനു കാര്യമായ പ്രശ്നമൊന്നുമില്ലെന്നാണ് അവരുടെ വിലയിരുത്തല്‍.

രവീന്ദ്രനെ ചോദ്യം ചെയ്യുന്നതു അന്വേഷണത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ അസുഖം എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയാല്‍ കര്‍ശന നടപടികള്‍ എടുക്കും.

Related posts

Leave a Comment