ഈ ഓടയൊന്ന് തുറന്നിരുന്നേല്‍; ജില്ലാ ആശുപത്രി കവാടത്തിനു മുന്നിലെ ഓട അടഞ്ഞിട്ടു മാസങ്ങള്‍; അടിന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍

TVM-ODAനെടുമങ്ങാട് : ജില്ലാ ആശുപത്രി കവാടത്തിനു മുന്നിലെ ഓട അടഞ്ഞിട്ടു മാസങ്ങളായി . മഴ കനത്ത തോടെ മലിനജലവും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും ഒഴുകുന്നത് റോഡിലൂടെ. മാസങ്ങള്‍ക്കു മുന്‍പാണ് ആശുപത്രിക്കു മതില്‍ കെട്ടാനായി  മണ്ണിടിച്ചു ഓട നികത്തിയത് . റോഡ് വികസനത്തിന്റെ പേരില്‍ മതില്‍ നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചു .

ഈ സ്ഥലത്ത് ഇപ്പോള്‍ മാലിന്യ കൂമ്പാരമാണ് . മഴ കനത്തതോടെ ചന്തമുക്കില്‍ നിന്നും ഒഴുകിവരുന്ന മലിന ജലം ഓട ഇല്ലാത്തതിനാല്‍ ആശുപത്രി കവാടത്തിനു മുന്നില്‍ വച്ച് റോഡിലൂടെയാണ് ഒഴുകുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പു ചവറുകളും റോഡിലൂടെ ഒഴുകി വരുന്നു . നിത്യേന ആശുപത്രിയിലെത്തുന്ന രോഗികളും വഴിയാത്രക്കാരും മലിനജലത്തിലൂടെയാണ് കടന്നു പോകുന്നത് .

വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മലിനജലം ഇവരുടെ ദേഹത്ത് പതിക്കാറുണ്ട് . ആശുപത്രിക്കു മുന്നിലെ വ്യാപാരികള്‍ക്കും ആട്ടോറിക്ഷ തൊഴിലാളികള്‍ക്കും മൂക്കു പൊത്താതെ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് . മലിനജലം റോഡിലൂടെ ഒഴുകുന്നതിനാല്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ് .വികസനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്ന അതികൃതര്‍ ഇതൊന്നും കണ്ടമട്ടില്ല . ഓട നിര്‍മിച്ചു റോഡിലൂടെ മലിന ജലം ഒഴുകുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ് .

Related posts