ഉസ്മാന്‍ കുടുങ്ങി! വീട്ടമ്മയെ മാനഭംഗം ചെയ്ത് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം: യുവാവ് അറസ്റ്റില്‍; കഥ ഇങ്ങനെ…

usmanപാലക്കാട്: ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ 23 കാരിയെ മാനഭംംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വല്ലപ്പുഴ മാട്ടായ ചെട്ടിയാര്‍ തൊടി വീട്ടില്‍ ഉസ്മാനെ(31)യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് സിഐ കെ. ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2015 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും തമ്മില്‍ മൂന്നുവര്‍ഷത്തോളം പിണങ്ങിയിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ  കൂട്ടുകാരനായ ഉസ്മാന്‍ ഈ തക്കം മുതലെടുത്തു ഫോണ്‍ വഴി ഇവരോട് അടുപ്പം സ്ഥാപിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ യുവതിയെ ഒലവക്കോട് റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള സ്വകാര്യലോഡ്ജിലേക്ക് ഭര്‍ത്താവുമായുള്ള പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ എന്ന വ്യാജേന ഉസ്മാന്‍ വിളിച്ചുവരുത്തി.

യുവതിയുടെ ഭര്‍ത്താവ് ലോഡ്ജിലുണ്ടെന്നു പറഞ്ഞ് കബളിപ്പിച്ച് യുവതിയെ കൂട്ടിക്കൊണ്ടുവരുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍  മൊബൈല്‍ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി നിരവധിതവണ വീണ്ടും ബലാല്‍സംഗം ചെയ്യുകയായിരുന്നുവത്രെ.

പിന്നീട് യുവതിയും ഭര്‍ത്താവും തമ്മിലുള്ള  പ്രശ്‌നം കോടതിമുഖാന്തിരം ഒത്തുതീര്‍ന്ന് ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങിയപ്പോള്‍ ഉസ്മാന്‍ യുവതിയെ ഭീഷണിപ്പെടുത്തി 12 ലക്ഷം ആവശ്യപ്പെട്ടു. കൂടാതെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനോടു പറയുകയും തുടര്‍ന്ന് പട്ടാമ്പി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവം ഒലവക്കോടായതിനാല്‍ ടൗണ്‍ നോര്‍ത്ത് പോലീസിന് എഫ്‌ഐആര്‍ കൈമാറി.

ടൗണ്‍ നോര്‍ത്ത് സിഐ കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരവെ ഉസ്മാന്‍ നാടുവിടുകയും പല സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചുവരുകയുമായിരുന്നു. പ്രതി വിവിധ മൊബൈല്‍ നമ്പറുകള്‍ മാറിമാറി ഉപയോഗിച്ചിരുന്നു.ഇതിനിടെ ഉസ്മാന്‍ ഉപയോഗിച്ച് വന്ന ഫേസ്ബുക്ക് അക്കൗണ്ട്  പരിശോധിച്ച് അതിലൂടെ നിരവധി സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും രഹസ്യതാവളം കണ്ടെത്തി അറസ്റ്റുചെയ്യുകയുമായിരുന്നു. ഉസ്മാന്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

സിഐക്കുപുറമെ എസ്‌ഐ ടി.സി. മുരുകന്‍, ജിഎഎസ്‌ഐ ഷേണു, ക്രൈം സ്വകാഡ് അംഗങ്ങളായ എഎസ്‌ഐ ജലീല്‍, എസ്‌സിപിഒ അനൂപ്, സിപിഒമാരായ ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. റിനീഷ്, ആര്‍. രാജീത്, ഹരി, സൈബല്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഷബീബുറഹ്മാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts