കടയ്ക്കലിലെ സംഭവം കേരളത്തിന് അപമാനം : കൊടിക്കുന്നില്‍

ALP-KODIKUNNILകൊല്ലം കടയ്ക്കല്‍ വെള്ളാര്‍വട്ടത്ത് 90 വയസ്സുള്ള പൊന്നമ്മ എന്ന മുത്തശിയെ പീഡിപ്പിച്ച സംഭവം കേരള ചരിത്രത്തില്‍ ഇതേവരെ നടന്നിട്ടില്ലാത്ത ഒന്നാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കേരളത്തിലാകെ അരങ്ങേറി കൊണ്ടിരിക്കുന്ന സ്ത്രീ പീഡനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കടയക്ക്‌ലില്‍ നടന്നത്.  പിഞ്ചു പെണ്‍കുട്ടികള്‍ മുതല്‍ 90 വയസ്സുള്ള മുത്തശിമാര്‍ വരെ പീഡനത്തിന് ഇരയാകുന്ന ഭരണമാണ് പിണറായി സര്‍ക്കാരിന്റേത്.

കടയ്ക്കല്‍ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥായാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷിതത്വത്തിന്റെ പേരില്‍ മുതലകണ്ണൂര്‍ ഒഴുക്കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ 100 ദിവസം പിന്നിട്ടപ്പോള്‍ സ്ത്രീ പിഢനകേസ്സുകളില്‍ റിക്കാര്‍ഡ് ഇട്ടിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കടയ്ക്കലിലുണ്ടായ സംഭവം മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് അത് അന്വേഷിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ബിന്ദു കൃഷ്ണയേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്യാനാണ് സിപി.എം. ഗുണ്ടകള്‍ ശ്രമിച്ചത്.

പീഢനത്തിന് ഇരയായ മുത്തശ്ശിയെ പീഢിപ്പിച്ച ബാബു എന്ന വിജയനെ സംരക്ഷിച്ച് സി.പി.എമ്മിന്റെ ഭാഗത്ത് നിര്‍ത്തി പീഢനം നടന്നില്ലെന്ന് വീട്ടമ്മയെ കൊണ്ട് പറയിപ്പിക്കാനാണ് സി.പി.എം. ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. പൈശാചികമായ  പീഡനം നടന്നിട്ടും  ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി.കെ. ശ്രീമതി ടീച്ചറും, കെ.കെ. ഷൈലജയും സംഭവ സ്ഥലം സന്ദര്‍ശിക്കാതിരിക്കുന്നത് സംശയകരമാണ്.  സ്ത്രീ സുരക്ഷിതത്വത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് മാത്രം നടത്തുന്ന നേതാക്കളാണ് ഇവരെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

Related posts