കടല്‍ ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖത്ത് നൂറോളം വള്ളങ്ങള്‍ക്ക് കേടുപറ്റി

tvm-vizhibjamവിഴിഞ്ഞം : അപ്രതീക്ഷിതമായി ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചിരുന്ന നൂറോളം വള്ളങ്ങള്‍ക്ക് കേടുപാട് . കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ ഉണ്ടായ ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തിലാണ് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അടുപ്പിച്ചിരുന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ച് കേട്പാട് സംഭവിച്ചത്.ഇതില്‍ അന്‍പതോളം വള്ളങ്ങള്‍ക്ക് സാരമായി കേടുപാട് സംഭവിച്ചിട്ടുണെ്ടന്ന് അധികൃതര്‍ പറഞ്ഞു.വള്ളങ്ങള്‍ക്ക് തകര്‍ച്ച സംഭവിച്ചത് കൂടാതെ വലകള്‍ ഉള്‍പ്പെടയുള്ള മത്സ്യബന്ധനഉപകരണങ്ങളും കാണാതായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

സീസണ്‍ സമയമായതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും നിരവധി വള്ളങ്ങള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചിരുന്നു.പുലര്‍ച്ചെ അപ്രതീക്ഷിതമായി കടല്‍ക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് തീരത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ ഭൂരിഭാഗവും വള്ളമിറക്കിയില്ല.കടലില്‍ പോയ കുറച്ച് പേര്‍ മോശം കാലാവസ്ഥ കാരണം തിരിച്ചെത്തി. സീസണ്‍ പ്രതീക്ഷിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഓര്‍ക്കാപ്പുറത്തുണ്ടായ വള്ളങ്ങളുടെ നാശനഷ്ടം കനത്ത നിരാശയാണ് ഉണ്ടാക്കിയത്.സീസണ് മുന്നോടിയായി വള്ളങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രതീക്ഷയോടെ ചാകര കോള് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍കള്‍. സംഭവമറിഞ്ഞ് എം.വിന്‍സെന്‍റ് എംഎല്‍എ,ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ സലിം,വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ്് ഡയറക്ടര്‍ സതീശന്‍,മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.

Related posts