തലശേരി: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി ഡ്രൈവറായ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ (26) ണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ന് ഓലയമ്പലത്തെ പെട്രോള്‍ പമ്പിനു എതിര്‍ വശത്താണ് സംഭവം. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ വീടിനടുത്ത് വച്ചാണ് അക്രമിസംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
അക്രമത്തിനു പിന്നില്‍ സിപിഎം സംഘമാണെന്ന് ബിജെപി ആരോപിച്ചു. വെട്ടേറ്റ് തലയ്ക്കും കഴുത്തിനും കൈയ്ക്കും ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടന്ന രമിത്തിനെ പിണറായിയിലെ എക്‌സൈസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രമിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വിവരമറിഞ്ഞ് ഐജി ദിനേന്ദ്ര കശ്യപ്, കണ്ണൂര്‍ ജില്ലാ പോലീസ് ചീഫിന്റെ ചുമതലയുള്ള വടനാട് ജില്ലാ പോലീസ് ചീഫ് കെ.കാര്‍ത്തിക്, ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലതെത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എം.പി സുമേശ്, ഒ.എം സജിത്ത്, തുടങ്ങി നിരവധി നേതാക്കളും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് ഫോറന്‍സ് സംഘം തെളിവെടുപ്പ് നടത്തി. 48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൊലപാതകം കൂടി നടന്നതോടെ തലശേരി മേഖല വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി.ചാവശേരിയില്‍ വച്ച് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ കൃഷ്ണകൃപയില്‍ ചോടോന്‍ ഉത്തമന്റെ ഏക മകനാണ് രമിത്ത്. അമ്മ: നാരായണി, രമിശ ഏക സഹോദരിയാണ്,