കറുവന്‍തോട്ടില്‍ കാട്ടാനശല്യം രൂക്ഷം; നാട്ടുകാര്‍ ഭീതിയില്‍

elephantവൈത്തിരി: പൊഴുതന പഞ്ചായത്തിലെ  10,13 വാര്‍ഡുകളില്‍ ഉല്‍പ്പെടുന്ന കറുവന്‍ത്തോട്, കുറിച്യര്‍മല,വേങ്ങത്തോട്, പാറക്കുന്ന് പ്രദേശങ്ങളില്‍  കാട്ടാന ശല്യം രുക്ഷമാകുന്നു. കാര്‍ഷികവിളകള്‍ നശിപ്പികൂന്നതിനുപുറമെ മനുഷ്യജീവനും കൂടി ഭീഷണിയായിരിക്കു കയാണ്. നൂറിലധികം കുടുംബങ്ങളാണ് കറുവന്‍തോട് പ്രദേശത്ത് താമസിക്കുന്നത്. ഇതില്‍ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളായ ആദിവാസി കോളനികളും ഉള്‍പ്പെടും.

മാമ്പഴക്കാലം തുടങ്ങിയതോടെ പതിവായി ഉണ്ടാകുന്ന വൈദ്യുതിമുടക്കവും ഇവിടങ്ങളില്‍ പതിവാണ്. ഒരാഴ്ചയോളമായി  തുടരുന്ന കാട്ടാനകള്‍ കാപ്പി, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് വന്‍ നാശനഷ്ടമാണു|ാക്കുന്നത്. വനപ്രദേശമായതിനാല്‍ നേരം ഇരുട്ടിയാല്‍ തൊട്ടടുത്ത കാടുകളില്‍നിന്ന് ആനകള്‍ കൂട്ടമായി സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുകയും നാശവും ഭീതിയും പരത്തി വിഹരിക്കുകയാണ് ചെയ്യുന്നത്. ഇതുകാരണം വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

പടക്കവും മറ്റും കത്തിച്ച് ശബ്ദമുണ്ടാക്കിയാലും ആനകള്‍ പിന്‍മാറുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമായതോടെ തൊട്ടടുത്ത എസ്റ്റേറ്റ് പരിസരങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ എതാനും വര്‍ഷം മുമ്പാണിവിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ക്ക് ജീവന്‍ നഷ്ടമായത്. വനൃമൃഗശല്യം തടയുന്നതിന് വനംവകുപ്പ് വൈദ്യുതി ലൈനുകള്‍ തീര്‍ത്തിട്ടു|െങ്കിലും ഇവയൊന്നും കാര്യക്ഷമമാകുന്നില്ല. കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റ നടപടികള്‍ വേഗത്തിലാകാത്തത് പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്്.

Related posts