കല്ലടയാറ്റില്‍ ജലനിരപ്പ് കുറഞ്ഞു; മണല്‍വാരല്‍ സംഘങ്ങള്‍ വര്‍ധിച്ചു

klm-manalപത്തനാപുരം: കല്ലടയാറ്റില്‍ മണല്‍ വാരല്‍ രൂക്ഷമാകുന്നു.ആറ്റിലെ ജലനിലപ്പ് കുറഞ്ഞതും മണല്‍ വാരല്‍ സംഘങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകുന്നു. മണല്‍ കുഴികള്‍ മരണക്കുഴികളാകുന്നു.കല്ലടയാറിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി മണല്‍ വാരല്‍ മൂലമുണ്ടായ കുഴികളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്.കല്ലടയാറിന്റെ  തീരപ്രദേശങ്ങളില്‍ ഉള്ള പഞ്ചായത്തുകളായ പിറവന്തൂര്‍,വിളക്കുടി,തലവൂര്‍,പട്ടാഴി,പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ മണല്‍ കടവുകള്‍ക്ക് നിലവില്‍ അനുമതിയില്ല.എങ്കിലും ഇവിടങ്ങളില്‍ അനധികൃതമായി മണല്‍ വാരല്‍ രാപകല്‍ ഭേദമെന്യേ തകൃതിയായി നടക്കുന്നുണ്ട്.ആറിന്റെ വശങ്ങള്‍ ഇടിച്ചിറക്കിയും ഖനനം നടക്കുന്നുണ്ട്.

കല്ലടയാറിന്റെ മിക്ക ഭാഗങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.നീന്തല്‍ അറിയാവുന്ന ആളുകള്‍ പോലും ഇത്തരം ഗര്‍ത്തങ്ങളില്‍ അകപ്പെട്ടാല്‍ രക്ഷപെടുക ബുദ്ധിമുട്ടാണ്.മണല്‍ ഖനനം മൂലം വേനല്‍ക്കാലങ്ങളില്‍ തീരത്തുള്ളവര്‍ക്ക് പോലും ജലക്ഷാമം ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്.നിരവധി പരാതികള്‍ ഉണ്ടായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. മണല്‍ക്കുഴികള്‍ ഉള്ളയിടങ്ങളിലോ,അപകടം സ്ഥിരമായി ഉണ്ടാകുന്നയിടങ്ങളിലോ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related posts