കാടുകയറിയ ദേശീയ പാതയോരത്ത് അപകടവും മാലിന്യ നിക്ഷേപവും വര്‍ധിക്കുന്നു

alp-kadukayariyaകായംകുളം :ദേശീയപാതയില്‍ കായംകുളം മുതല്‍ ഹരിപ്പാട് വരെ പാതയോരം കാടുപിടിച്ചതിനെ തുടര്‍ന്ന് അപകടവും മാലിന്യ നിക്ഷേപവും വര്‍ധിച്ചു.റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷക്കയി സ്ഥാപിച്ച സൂചനാ ബോര്‍ ഡുകളില്‍ വരെ കാടുപിടിച്ച അവസ്ഥയാണ്.  മുമ്പ് തൊഴിലുറപ്പ് തൊഴിലാളികള്‍ പാതയോരങ്ങളിലെ കാടുകള്‍ വെട്ടിതെളിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് നിലച്ചു. പാതയോരം കാടുകയറിയതിനാല്‍ കാല്‍നട യാത്രക്കാര്‍ റോഡിലേക്ക് കയറി നടക്കേണ്ട അവസ്ഥയാണ് ഇത് അപക ടങ്ങള്‍ക്ക് ഇടയാക്കുക യാണ്.കൂടാതെ ഇടറോ ഡുകളില്‍ നിന്നും വാഹനങ്ങള്‍ ദേശീ യപാതയിലേക്ക് പ്രവേശിക്കുന്നത് ദൂരെ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതും അപകട ത്തിനിടയാക്കുന്നു.

ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയാണ് കായംകുളം മുതല്‍ കരുവാറ്റ വരെയുള്ള മേഖല എന്നിട്ടും പാതയോരങ്ങളിലെ കാടുവെട്ടിത്തെളിക്കാന്‍ നടപടിയില്ല. ദേശീയപാതയില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ കായംകുളം  മുതല്‍ ഹരിപ്പാടുവരെ പഴയ ദേശീയപാതകൂടി ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശവും  നടപ്പിലായില്ല ഇതുമൂലം മതിയായ വീതിയില്ലാത്ത ദേശീയ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ് .

റോഡപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ടി.കെ.ചന്ദ്രശേഖരദാസാണ്  തോട്ടപ്പള്ളി മുതല്‍ കൃഷ്ണപുരം വരെ ദേശീയപാതയിലെ അപകടമേഖലകള്‍ സന്ദര്‍ശിച്ചശേഷം കഴിഞ്ഞ വര്‍ഷം നടപടി ശുപാര്‍ശ ചെയ്തത് .റോഡിന്റെ വീതിക്കുറവാണ് ഇവിടെ അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.കായംകുളം മുതല്‍ ഹരിപ്പാടുവരെ 14 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാത പ്രയോജനമില്ലാതെ കിടക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യ മാക്കണമെന്ന പ്രധാന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ട് വച്ചത്.

രണ്ട് റോഡുകളെയും ഡിവൈഡര്‍ സ്ഥാപിച്ചോ താത്കാലിക കമ്പിവേലി സ്ഥാപിച്ചോ വേര്‍തിരിച്ച് വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തിരുന്നു  ,അപകടങ്ങള്‍ കുറയ്ക്കാന്‍ നാലുവര്‍ഷം മുന്‍പ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടും വെളിച്ചം കാണാതെയിരിക്കു കയാണ്. ദേശീയപാതയ്ക്ക് വീതി കുറവായതിനാലും വാഹന ബാഹുല്യം കൂടുതലായതിനാലും അപകടസാധ്യത കൂടുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടി ക്കാട്ടി യുള്ളതായിരുന്നു റിപ്പോര്ട്ട്. ദേശീയപാതയില്‍ നിരന്തരം ജീവന്‍ പൊലിയുമ്പോഴും ഒരു പരിഹാര നടപടിയും ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്‌

Related posts