കാടുകയറി റോഡ്, ഭീതിയോടെ യാത്ര

KNR-KADUശ്രീകണ്ഠപുരം: റോഡിലേക്ക് കാടു പടര്‍ന്നത് യാത്രയ്ക്ക് ഭീഷണിയാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പെടയങ്ങോടാണ് റോഡിന്റെ ഇരുഭാഗങ്ങളിലും കാടുകയറി മൂടിയിരിക്കുന്നത്. ഇതുമൂലം എതിര്‍വശത്ത് നിന്നുവരുന്ന വാഹനങ്ങളോ റോഡിലെ വളവോ കാണാന്‍ കഴിയാത്ത അവസ്ഥയാണ്്. തൊട്ടടുത്ത പാലത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ റോഡിന്റെ ഗതിയറിയാതെ അപകടത്തില്‍പ്പെടുന്നതും പതിവാണ്.

ആറുമാസത്തിനിടെ മൂന്ന് കാറുകളാണ് പുഴയോരത്തേക്ക്് മറിഞ്ഞത്.  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും ഇതുവഴി പോകാന്‍ പ്രയാസപ്പെടുകയാണ്. ഒരു കിലോമീറ്ററിലേറെ ദൂരം കാട് കയറിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപവും പതിവാണ്.

റോഡ് നവീകരണത്തിന് പദ്ധതികള്‍ ഏറെയുണ്ടെങ്കിലും അധികൃതര്‍ അനങ്ങുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലെ കാടുകള്‍ വെട്ടിത്തെളിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) ഇരിക്കൂര്‍ ഡിവിഷന്‍ പ്രസിഡന്റ് നൗഷാദ് കാരോത്ത് പിഡബ്ല്യുഡി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

Related posts